ഇത് ലേഖനബ്ലോഗം
ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.
Tuesday, January 20, 2009
ഇനി ഒബാമയിലൂടെ
ലേഖനം
ഇനി ഒബാമയിലൂടെ
അമേരിക്കയുടെ നാല്പത്തിനാലാമത് പ്രസിഡന്‍റായി ബാരക്ക് ഒബാമ ഇന്നലെ (ജനുവരി-20) രാവിലെ ഇന്ത്യന്‍ സമയം പത്തു മുപ്പതിന് വന്‍ ജനാവിളിയെ സാക്ഷി നിര്ത്തി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി വെളുത്ത കൊട്ടാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ഈ കറുത്തവര്‍ഗ്ഗക്കാരനെ ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്.
ഇന്നലെകളില്‍ മാറി മാറി വന്ന ഭരണ നേതൃത്വങ്ങളാല്‍ ലോകത്തിനു മുന്നില്‍ ഒരു വില്ലന്‍ പരിവേഷം ചാര്‍ത്തപെട്ടു പോയ അമേരിക്കയ്ക്ക് ഒരു നല്ല ഇമേജ് ഉണ്ടാക്കിത്തീര്‍ക്കുവാന്‍ സാധിയ്ക്കുന്ന രീതിയിലേയ്ക്ക് ഈ രാജ്യത്തിന്റെ വിദേശ നയത്തെ മാറ്റിത്തതീര്ക്കുവാന്‍ ഒരു പരിധി വരെയെങ്കിലും പുതിയ പ്രസിഡന്‍റിനു കഴിയുമോ എന്നുള്ളതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.
ഇതുവരെയുള്ള സൂചനകള്‍ വച്ചു നോക്കുമ്പോള്‍ അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താതിരിയ്ക്കുന്നതയിരിക്കും നല്ലത് എന്നു തോന്നുന്നു. കാരണം മാറി വരുന്ന ഒരു പ്രസിഡന്റ്റു മാത്രം വിചാരിച്ചാല്‍ മാറ്റിയെടുക്കാന്‍ കഴിയുന്നതല്ല അമേരിക്കയുടെ വിദേശ നയം. എങ്കിലും ഇതുവരെയുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നും നേരിയ ഒരു മാറ്റം പോലും ആശ്വാസമാണ്. ഈ നേരിയ മാറ്റങ്ങള്‍ ഭാവിയിലെ വലിയ മാറ്റങ്ങള്‍ക്കു ഒരു നാന്ദി ആയിക്കൂടെന്നില്ല. തീര്‍ച്ചയായും അത്തരം ചില നടപടികള്‍ സത്യപ്രതിജ്ഞാ സമയം വരെയും പറഞ്ഞിട്ടുള്ള ഒബാമയുടെ വാക്കുകളെ വിശ്വസിച്ചു നമുക്കു പ്രതീക്ഷിയ്ക്കാവുന്നതാണ്.
ബുഷ് വരെയുള്ള സമീപകാല മുന്‍ പ്രസിഡന്റ്റു മാരില്‍ നിന്നും എന്തെകിലുമൊക്കെ ആശാസ്യമായ മാറ്റങ്ങള്‍ ഒബാമയ്ക്ക് വരുത്താതിരിയ്ക്കാന്‍ കഴിയില്ലതന്നെ. അങ്ങേയറ്റം ചെരുപ്പടി ഏറ്റു വാങ്ങി മാനം നഷ്ടപ്പെടുത്താന്‍ സാധ്യതയില്ലാത്ത ഒരു പ്രസിഡന്റിനെയെങ്ങ്കിലും നമുക്കു ഒബാമയില്‍ പ്രതീക്ഷിയ്ക്കവുന്നതാണ്. ആഗോള സമാധാനത്തിന്റെ ഒരു പ്രത്യാശയെങ്കിലും സമ്മാനിയ്ക്കുവാന്‍ ഒബാമയ്ക്ക് കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിയ്ക്കാം .
വലിയ വെല്ലുവിളികള്‍ പുതിയ പ്രസിഡന്‍റിനു മുന്നില്‍ ഉണ്ട്. വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അദ്ദേഹത്തിന് രാജ്യത്തെ കര കയറ്റേണ്ടതുണ്ട് എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ഇറാക്ക് അഫ്ഗാനിസ്ഥാന്‍ , മറ്റു രാജ്യങ്ങളോടുള്ള സമീപനങ്ങള്‍ , ഐക്യ രാഷ്ട്ര സഭയിലെ നിലപോടുകള്‍ തുടങ്ങി വേറെയും ചില സങ്കീര്‍ണതകള്‍ ഉണ്ട്. ഇറാക്കികള്‍ക്ക് അധികാരം വിട്ടു കൊടുക്കുമെങ്കിലും അഫ്ഗാനിസക്ഥാനുമേല്‍ പിടി മുറുക്കും എന്നതാണ് നല്കുന്ന സൂചന. ഇസ്രയേല്‍- തുടങ്ങി വേറെയുമുണ്ട് അന്തര്‍ ദേശീയ പ്രശ്നങ്ങള്‍.
മറ്റൊന്ന് അമേരിക്കയില്‍ വര്‍ണ്ണ വിവേചനം നിയമപരമായി അവസനിച്ചതാണെങ്കിലുംയാഥാസ്ഥിക വെള്ളക്കാരന്റെ മനസ്സില്‍ ഇന്നും കറുത്തവനും വെളുത്തവനും എന്ന അന്തരം ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നുണ്ട് എന്നതാണ്. അത് ഒബാമയുടെ ജീവനാണ് ഭീഷണി ഉയര്‍ത്തുന്നത് എന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിയ്ക്കുന്നു. അപ്പോള്‍ എല്ലാത്തിനും ഉപരി സ്വന്തം ജീവന്‍ രക്ഷിയ്ക്കുക എന്നതും ഒബാമയ്ക്ക് പ്രധാനപ്പെട്ടതാകുന്നു.
അന്തര്‍ ദേശീയ രംഗത്ത് അമേരിയ്ക്കയ്ക്ക് ഒരു ദുഷ്ട ഇമേജ് ഉള്ളത് മാറി കിട്ടണം എന്ന് അമേരിക്കയിലെ നല്ലൊരു പങ്കു ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകണം. ഒബാമയും അങ്ങനെ ആഗ്രഹിയ്ക്കുന്നുണ്ട് എങ്കില്‍ അത് സാധിതമാക്കുവാന്‍ നല്ല പണികള്‍ തന്നെ നടത്തേണ്ടി വരും. കാരണം നാളിതുവരെ ലോകത്തെവിടെയും അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിയ്ക്കുന്ന കുത്തിത്തിരിപ്പുകള്‍ ചില്ലറയല്ല. അതില്‍നിന്നൊക്കെ പെട്ടന്നൊരു മാറ്റം എന്നത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നത് ചിന്താ വിഷയമാണ്.
ലോകത്തിന്റെ തന്നെ നേതൃത്വമാകാന്‍ യത്നിയ്ക്കുന്ന ഒരു രാഷ്ട്രത്തിന് അതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിയ്ക്കുവാന്‍ സ്വാഭാവികമായും കഴിയില്ല. നിലവില്‍ തന്നെ വന്‍ശക്തി- മുതലാളിത്ത രാഷ്ട്രങ്ങളുടെ നേതൃത്വം അമേരിക്കയ്ക്കുണ്ട്. മിക്കപ്പോഴും ഒരു ലോക പോലീസിന്റെ മട്ടും ഭാവവും ആണ് അമേരിക്കയ്ക്ക് എന്ന് നമുക്കറിയാം. ഇനിയും പ്രസക്തമായ മറ്റൊരു ചോദ്യം ഏറ്റവും വലിയ ജനാധിപത്യ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന അമേരിക്ക ജനാധിപത്യ മര്യാദ പാലിച്ചു കൊണ്ടു സാമ്പ്രാജ്യത്വ മേല്‍ക്കോയ്മയെന്ന അതി മോഹത്തില്‍ നിന്നെങ്കിലും ഒബാമ വഴി പിന്തിരിയുമോ എന്നുള്ളതാണു.
എല്ലാത്തിലും ഉപരി കാര്യം തുറന്നു പറഞ്ഞാല്‍ ലോക സമാധാനം എന്നത് തന്നെ അമേരിക്കയുടെ കയ്യില്‍ ഇരിയ്ക്കുകയാണ്. കാരണം ലോകത്ത് എവിടെയും ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ന്യായവും അന്യായവും നോക്കിയല്ല, സ്വന്തം താല്പര്യം നോക്കിയാണ് അമേരിക്ക മിക്കവാറും ഇടപെട്ടു പോരുന്നത് . ലോകത്ത് സമ്പൂര്‍ണ്ണ സമാധാനം പുലരണം എങ്കില്‍ ഇന്നത്തെ ലോക സാഹചര്യത്തില്‍ അമേരിക്ക സഹകരിച്ചേ മതിയാകു. അതിനാകട്ടെ അമേരിക്കയുടെ നാളിതു വരെയുള്ള വിദേശ നയങ്ങളില്‍ കാര്യമായ മാറ്റിയെഴുത്തുകള്‍ വേണം . നടക്കുമോ ഒബാമ വിചാരിച്ചാല്‍ അത്? കാത്തിരുന്ന് കാണുകതന്നെ!
Wednesday, January 14, 2009
പ്രണയിക്കുവാന് മനസില്ലെങ്കിലോ? (ലേഖനം)
പ്രണയിക്കുവാന് മനസില്ലെങ്കിലോ?
(ലേഖനം)
പ്രണയം ഉദാത്തമായ ഒരു അനുഭൂതിയാണ്.അനുഭവമാണ്.പ്ര്ണയിച്ചിട്ടിള്ളവര്ക്ക് അറിയാം അതിന്റെ സുഖം. എന്നുവച്ച് പ്രണയിക്കുക എന്നത് നിര്ബന്ധിതമായ ഒരു നിയമമോ കടമയോ ആണോ?
ആണെന്നു തോന്നും നമ്മുടെ നാട്ടിലെ ചില ദ്ര്ശ്യ -ശ്രവ്യ- അച്ചടി മാധ്യമങ്ങളുടെ പ്രചരണങ്ങള് ശ്രദ്ധിച്ചാല്.
മാദ്ധ്യമങ്ങള് പ്രണയത്തിനു നല്കുന്ന അനാവശ്യമായ പ്രചരണം അതിരു കടക്കുകയാണ്.
അച്ചടി മാദ്ധ്യമങ്ങളിലെ പല രൂപത്തിലുള്ള എഴുത്തുകുത്തുകള്, ദ്ര്‌ശ്യമാദ്ധ്യമങ്ങളിലെ സീരിയലുകള് ഉള്പ്പെടെയുള്ള പരിപാടികള്, ഇപ്പോഴത്തെ ചില എഫ്.എം റേഡിയോകളിലെ അനൌണ്സര്മാരും, മാരികളുമായ ഫുള്സ്റ്റോപ്പില്ലാത്ത ചില വിചിത്ര ജീവികള് എല്ലാം ചേര്ന്ന് നിരന്തരം പ്രണയത്തിനു നല്കുന്ന പ്രചരണം കണ്ടാല്, കേട്ടാല് ലോകമുണ്ടായതുതന്നെ പ്രണയിക്കുവാന് വേണ്ടി-അതിനുവേണ്ടി മാത്രമാണെന്നു തോന്നും.
പണ്ടത്തെ ചില സിനിമകളും പൈങ്കിളി നോവലുകളും ഒക്കെ നോക്കിയാല് ഒരിണയെ കണ്ടെത്തുന്നതാണ് മനുഷ്യന് നേരിടുന്ന ഏറ്റവും വലിയ ജീവിതപ്രശ്നം എന്നു തോന്നുമായിരുന്നു. എന്നാല് ഇന്ന് ഒരു വ്യത്യാസം ഉള്ളത് എന്താണെന്നു വച്ചാല് ഇണയെ അഥവാ ഭാവിയിലേയ്ക്ക് ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക എന്ന രീതിയിലുള്ള ഒരു ഗൌരവമൊന്നും പ്രണയത്തിനു നല്കുന്നില്ല എന്നുള്ളതാണ്. ചുമ്മാ പ്രണയിക്കുക.
ഒരുത്തനുമായി,അല്ലെങ്കില് ഒരുത്തിയുമായി ഉള്ള പ്രണയം മടുക്കുമ്പോള്, അല്ലെങ്കില് വേറൊരാളെ കണ്ടെത്തുമ്പോള് അതുമല്ലെങ്കില് ഒരാളുടെ വിവാഹം കഴിയുമ്പോഴേയ്ക്ക് വേറൊന്നിനെ കണ്ടെത്തി പ്രണയിക്കുക. അതുമല്ലെങ്കില് ഒരേ സമയം മാനേജ് ചെയ്യുവാനുള്ള കപ്പാസിറ്റി അനുസരിച്ച് ഒന്നിലേറെ പ്രണയങ്ങള് സംഘടിപ്പിച്ചു മുന്നേറുക.
വിഹാഹം കഴിയ്ക്കുക എന്നത് ഇന്നത്തെ പ്രണയത്തിന്റെ ഒരു ലക്ഷ്യമേ അല്ല! വിശുദ്ധ പ്രേമം എന്നൊക്കെ പറയുന്നത് ഒരു പഴങ്കഥയത്രേ! അതായത് ഇപ്പോ ഏതാണ്ടൊരു ബ്രിട്ടീഷ് ബോയ്‌ഫ്രെണ്ട്-ഗേള്ഫ്രെണ്ട് സ്റ്റയില്.
ദ്ര്‌ശ്യ ശ്രവ്യ മാധ്യമങ്ങളിലെ അനൌണ്സര്മാരും മാരികളുമാകുന്ന മംഗ്ലീഷ് പിള്ളേര് ഒരു ദിവസം പ്രണയമെന്ന ആ വാക്ക് എത്ര വട്ടം പറയുന്നു എന്നത് ഒന്നെണ്ണി നോക്കിയാല് അവരില് ആര്ക്കെങ്കിലുമൊക്കെ ആ വാക്ക് ഏറ്റവുമധികം പ്രാവശ്യം ഉപയോഗിച്ചതിന്റെ പേരില് ഗിന്നസ് ബുക്കില് കയറാം.
സത്യത്തില് ഇവറ്റകളെല്ലാം കൂടി ചേര്ന്ന് പ്രണയം എന്ന ആ മധുരമയമായ വാക്കിനെ വ്യഭിചരിയ്ക്കുകയാണ്. ആ വാക്കിനെ കൂട്ടബലാത്സംഘം ചെയ്യുകയാണ്. പ്രണയത്തിനുപിന്നിലുള്ള എല്ലാ ഉദാത്തമായ സങ്കല്പങ്ങളേയും അതിന്റെ വിശുദ്ധിയേയും വലിച്ചുകീറി നാമാവിശേഷമാക്കുകയാണ്.
നിരന്തരം ഈ ദ്ര്ശ്യ ശ്രവ്യ ‘മലയാള ഭാഷാ വ്യഭിചാര അസ്സോസിയേഷനുകള്‘ നടത്തുന്ന ഈ പ്രണയാഹ്വാനങ്ങള് കാരണം കൊളേജുകളിലെ കാര്യമോ പോകട്ടെ, പള്ളിക്കൂടങ്ങളിലെ ഒന്പതിലും പത്തിലും ഹയര് സെക്കണ്ടറിയിലുമൊക്കെ പഠിയ്ക്കുന്ന ആണ്പിള്ളേര് നാലിലും അഞ്ചിലും പഠിയ്ക്കുന്ന പെണ്കൊച്ചുങ്ങളുടെ പുറകേ പ്രേമലേഖനവുമായി നടക്കുന്നതു കാരണം അദ്ധ്യാപകരും രക്ഷകര്ത്ത്ക്കളും നന്നേ ബുദ്ധിമുട്ടുകയാണ്.
ഒന്നാം ക്ലാസ്സില് പഠിയ്ക്കുന്ന ആണിനും പെണ്ണിനും പോലും ഇന്ന് നന്നായി അറിയാം പ്രണയവും പ്രണയ ലേഖനം എഴുത്തും.
കോളേജുകളിലൊക്കെ പഠിയ്ക്കുന്ന മുതിര്ന്ന കുട്ടികളാകട്ടെ പഠിയ്ക്കാനെന്നും പറഞ്ഞ് വീട്ടില് നിന്ന് ഇറങ്ങിയിട്ട് കാമുകീകാമുകന്മാരുമായി പാര്ക്കുകളിലും ഐസ്ക്രീം പാര്ളറുകളിലും സിനിമാതിയേറ്ററുകളിലിമൊക്കെ കറങ്ങി നടക്കുകയാണ്. വല്ല എഫ്.എം റേഡിയോക്കാരും ഏതെങ്കിലും സമയത്തു പ്രണയമുണ്ടോ എന്നു ചോദിച്ചാല് ഇല്ലെന്നു പറയുന്നതെങ്ങനെ ? അതു മോശമല്ലേ?
ചിലരാകട്ടെ, ഹോട്ടല് മുറികളിലോ, ഒഴിഞ്ഞ ഏതെങ്കിലും വീടുകളൊ സ്ഥലങ്ങളൊ തരപ്പെടുത്തിയോ ഒക്കെ പ്രണയത്തിന്റെ ‘ഉച്ചകോടിയില്’തന്നെ ചെന്നെത്തുന്നു. ആരുമായെങ്കിലും വിഹാഹം കഴിയ്ക്കുമ്പോള് എക്സ്പീരിയന്സ് ഇല്ലെന്നു വരരുതല്ലൊ!
ഈ എക്സ്പീരിയന്സുകള് ചിലത് മറ്റുള്ളവര്ക്കു കൂടി പകര്ന്നു നല്കുവാന് പാകത്തില് മൊബൈലിലൂടെ ലോകം ചുറ്റിവരാറുണ്ട്. ഈ പ്രണയിനികളില് ചിലതൊക്കെ പിന്നീട് ശവങ്ങളായി കരയിലും വെള്ളത്തിലുമൊക്കെ കാണപ്പെടുമ്പോഴായിരിയ്ക്കും വീട്ടുകാര്ക്കും നാട്ടുകാര്ക്കും ആധുനിക പ്രണയത്തിന്റെ മാഹാത്മ്യം മനസ്സിലാവുക.
മിക്ക പിള്ളേര്ര്ക്കും വലിയോര്ക്കും ഒക്കെ ഇന്ന് മൊബൈലുണ്ട്. അതൊഴിവാക്കുവാന് പറ്റുകയുമില്ല. മൊബയിലിലാകട്ടെ ഇന്നില്ലാത്ത സംവിധാനങ്ങളില്ല. പോരാത്തതിന് മിക്കവാറും എല്ലാത്തിലും എഫ്. എം.റേഡിയോ ലഭിയ്ക്കും.അവയിലൂടെ സദാ പ്രണയാഹ്വാനങ്ങളും കേട്ടു കേട്ട് പ്രലോഭിതരായി അങ്ങനെ നടക്കാം.
കൂട്ടത്തില് ഒന്നു കൂടി പറഞ്ഞോട്ടെ എല്ലാ ഭാഷകളിലും എഴുത്തിലും പറച്ചിലിലുമൊക്കെ കുത്ത് കോമ തുടങ്ങിയ ചില അവശ്യ സര് വീ സുകളുണ്ട്. എന്നാല് ഇന്നത്തെ നമ്മുടെ ദ്ര്ശ്യ- ശ്രവ്യ മാദ്ധ്യമങ്ങളിലെ യുവ അനൌണ്സര്-അനൌണ്സരത്തികള് സംസാരിയ്ക്കുമ്പോള് ശ്വാസം വിടാന് തീരെ താല്പര്യമില്ലാത്തതിനാല് ഭാവിയില് കുത്തും കോമകളുമൊക്കെ വംശനാശം നേരിട്ട് അന്യം നിന്നു പോകുവാന് സാധ്യതകളുണ്ട്.
ഒരു അഖില ലോക ശ്വാസം പിടി മത്സരം സംഘടിപ്പിച്ചാല് നമ്മുടെ പുതിയ എഫ്. എം സ്റ്റേഷനുകളിലെ ആണും പെണ്ണുമായിട്ടുള്ള അനൌണ്സറന്മാര്ക്കുതന്നെ ഒന്നാം സമ്മാനങ്ങള് കിട്ടും . അവവറ്റകളുടെ ശ്വാസം വിടാതെയുള്ള പ്രണയാഹ്വാനം കേട്ട് ശ്വാസം വിടാന് സമയമില്ലാതെ പ്രണയിച്ചു നടക്കുന്നവര് ആരൊക്കെയാണ് അകാലത്തില് ശ്വാസം നിലച്ചു മരിച്ചു പോകുന്നതെന്നു അവരുണ്ടോ അറിയുന്നു!
ചില എഫ്. എം സ്റ്റേഷനുകളില് പ്രശസ്ത വ്യക്തിലളെ ഇന്റെര് വിയൂ ചെയ്യുന്ന പരിപാടികളുണ്ട്.അതിലെ ഒരു പ്രധാന ചോദ്യം തന്നെ പ്രണയിച്ചിട്ടുണ്ടോ എന്നുള്ളതാണ്. ഇനി പ്രണയിച്ചിട്ടില്ലാത്തവരാണെങ്കിലും കടുത്ത പ്രണയം ഉണ്ടായിരുന്നുവെന്നേ പറയുകയുള്ളൂ. പ്രശസ്തരൊക്കെ പ്രണയിക്കുമ്പോള് പിന്നെ അതേപറ്റി കേള്ക്കുന്ന ചെറുപ്പക്കാരു പ്രണയിക്കാതിരിയ്ക്കുന്നതെങ്ങനെ?
പള്ളിവേറെ സ്രാങ്കുവേറെ എന്നു പറഞ്ഞതുപോലെയാണ് ഇന്നു പ്രണയത്തിന്റെ കാര്യവും. പ്രണയം വേറെ വിവാഹം വേറെ. അതുകൊണ്ട്` ഇപ്പൊ ഒരു സൌകര്യമുള്ളത് എന്താണെന്നു വച്ചാല് ജാതിമത ഭേദമില്ലാതെ ആര്ക്കും ആരെയും പ്രണയിക്കാം. ജാതിമാറി വിവാഹം കഴിയ്ക്കുന്നെങ്കിലല്ലേ പ്രശ്നമുള്ളു. പ്രേമിച്ചു പിരിയുന്നതില് പ്രശ്നങ്ങള് ഇല്ലല്ലോ!
കല്യാണം കഴിയ്ക്കുന്നത് സ്രീധനം വാങ്ങിയും കൊട്ടും കുരവയും ഒക്കെ ആയിട്ടുതന്നെ വേണം. പ്രേമവും വിവാഹവും ഇന്നു പരസ്പര വിരുദ്ധങ്ങളാണത്രേ!
ഇങ്ങനെയൊക്കെ ആണെന്നുവച്ച് പ്രണയിക്കുന്നവര് പരസ്പരം സ്വപ്നങ്ങള് പങ്കു വയ്ക്കാതിരിയ്ക്കുകയൊന്നുമല്ല. സ്വപ്നത്തിലും പറച്ചിലിലുമൊക്കെ ഭാവിയിലെ അവരൊരുമിച്ചുള്ള ജീവിതം തന്നെ യാണ് പ്രണയകാലത്തുടനീളം പരസ്പരം പങ്കു വയ്ക്കപ്പെടുന്നത്. പക്ഷെ രണ്ടുപേര്ക്കും അറിയാം നമ്മള് ഈ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതും പങ്കുവയ്ക്കുന്നതുമൊന്നും നടക്കാന് പോകുന്ന കാര്യങ്ങള് അല്ലെന്ന്.
ഇനി യഥാര്ത്ഥത്തില് എന്താണ് ഈ പ്രണയം എന്നു പറയുന്നത്? അത് മുന്കൂട്ടി തീരുമാനിച്ചുറപ്പിച്ച് സംഘടിപ്പിച്ചെടുക്കേണ്ടുന്ന ഒന്നാണോ? നാം കേട്ടിട്ടുള്ള വിശുദ്ധവും പ്രശസ്തവുമായ പ്രണയങ്ങളൊക്കെ യാദ്ര്ശ്ചികമായി മുളപൊട്ടി വളര്ന്നു വികാസം പ്രാപിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങനെയാണെന്നോ, ആകണമെന്നോ അല്ല.
യാദ്ര്ശ്ചികമായി രണ്ട് യുവതീ യുവാക്കള് കണ്ടുമുട്ടുകയോ, അഥവാ സാധാരണ കാണാറുള്ളവരു തന്നെ ക്രമേണ ക്രമേണ അടുത്ത് ഒടുവില് അത് നല്ലൊരു പ്രണയ ബന്ധമായി വളര്ന്നു വരികയോ ഒക്കെ ചെയ്യാം. അത് ഒടുവില് വിവാഹത്തില് കലാശിയ്ക്കുകയോ, കലാശിയ്ക്കാതിരിയ്ക്കുകയോ ചെയ്യാം.
എന്തായാലും അത്തരം പ്രണയാനുഭവങ്ങള് ആര്ക്കും മറക്കാനും കഴിയില്ല. അവ ഉദാത്തം തന്നെ.
പക്ഷെ എന്നു വച്ചു പ്രണയിച്ചേ പറ്റൂ എന്ന് ആരെയെങ്കിലും നിര്ബന്ധിയ്ക്കാന് സാധിയ്ക്കുമോ? അതുമല്ലെങ്കില് പ്രണയിക്കാത്തത് ജീവിതത്തിലെ ഏറ്റവും വലിയ കുറച്ചിലാണെന്നുള്ള ധാരണ പരത്തുന്നതു ശരിയാണോ? പ്രേമം മാത്രമാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം?
വിവാഹം കഴിഞ്ഞിട്ടു ഭാര്യയെ പ്രണയിക്കുന്നതിനു പിന്നില് ഉദാത്തമായ ഒരു പ്രണയവും ഇല്ലേ? വിവാഹത്തിനു മുമ്പ് പ്രണയിക്കുവാന് ആഗ്രഹിയ്ക്കാത്തവര്ക്ക് പ്രണയിയ്ക്കാതിരിയ്ക്കുവാനുള്ള അവകാശമില്ലെന്നുണ്ടോ?
അങ്ങനെയുള്ളവര്ക്കു പ്രണയിക്കാന് മനസ്സില്ലെങ്കില് ഈ ഫുള്സ്റ്റോപ്പില്ലാത്ത ദ്ര്ശ്യ-ശ്രവ്യ മാധ്യമങ്ങളിലെ ഒയ്യാരക്കാരികളും ഒയ്യാരക്കാരന്മാരും അവരെ പ്രേമിപ്പിച്ചേ അടങ്ങൂ എന്നുണ്ടോ? അതോ മൊബയിലു കമ്പനികളുമായുള്ള ഒത്തുകളികളോ?
കാരണം പ്രേമങ്ങള് നടന്നാലല്ലേ, ഫുള്സ്റ്റോപ്പില്ലാത്ത വിളികളു നടക്കുകയുള്ളു. വിളികളു നടന്നാലല്ലേ റീചാര്ജു കൂപ്പണുകള് ചെലവാകുകയുള്ളു.
‘പൂജ്യപ്രണയങ്ങളുടെ‘ എണ്ണം കൂടുന്നതിനനുസരിച്ച് മൊബെയിലു കമ്പനികളുടെ എണ്ണവും കൂടിക്കൊണ്ടേയിരിയ്ക്കും.
പിന്നെ ഒരു കാര്യത്തില് സമാധാനിയ്ക്കാം. പണ്ടത്തെപ്പോലെ പ്രണയം പരാജയപ്പെട്ടു എന്നു പറഞ്ഞ് ആത്മഹത്യ ചെയ്യുന്നവര് ഇന്ന് നന്നേ വിരളം. ‘മറ്റ്‘ കടുത്ത അപകടങ്ങളൊന്നും പറ്റിയില്ലെങ്കില് !
(ലേഖനം)
പ്രണയം ഉദാത്തമായ ഒരു അനുഭൂതിയാണ്.അനുഭവമാണ്.പ്ര്ണയിച്ചിട്ടിള്ളവര്ക്ക് അറിയാം അതിന്റെ സുഖം. എന്നുവച്ച് പ്രണയിക്കുക എന്നത് നിര്ബന്ധിതമായ ഒരു നിയമമോ കടമയോ ആണോ?
ആണെന്നു തോന്നും നമ്മുടെ നാട്ടിലെ ചില ദ്ര്ശ്യ -ശ്രവ്യ- അച്ചടി മാധ്യമങ്ങളുടെ പ്രചരണങ്ങള് ശ്രദ്ധിച്ചാല്.
മാദ്ധ്യമങ്ങള് പ്രണയത്തിനു നല്കുന്ന അനാവശ്യമായ പ്രചരണം അതിരു കടക്കുകയാണ്.
അച്ചടി മാദ്ധ്യമങ്ങളിലെ പല രൂപത്തിലുള്ള എഴുത്തുകുത്തുകള്, ദ്ര്‌ശ്യമാദ്ധ്യമങ്ങളിലെ സീരിയലുകള് ഉള്പ്പെടെയുള്ള പരിപാടികള്, ഇപ്പോഴത്തെ ചില എഫ്.എം റേഡിയോകളിലെ അനൌണ്സര്മാരും, മാരികളുമായ ഫുള്സ്റ്റോപ്പില്ലാത്ത ചില വിചിത്ര ജീവികള് എല്ലാം ചേര്ന്ന് നിരന്തരം പ്രണയത്തിനു നല്കുന്ന പ്രചരണം കണ്ടാല്, കേട്ടാല് ലോകമുണ്ടായതുതന്നെ പ്രണയിക്കുവാന് വേണ്ടി-അതിനുവേണ്ടി മാത്രമാണെന്നു തോന്നും.
പണ്ടത്തെ ചില സിനിമകളും പൈങ്കിളി നോവലുകളും ഒക്കെ നോക്കിയാല് ഒരിണയെ കണ്ടെത്തുന്നതാണ് മനുഷ്യന് നേരിടുന്ന ഏറ്റവും വലിയ ജീവിതപ്രശ്നം എന്നു തോന്നുമായിരുന്നു. എന്നാല് ഇന്ന് ഒരു വ്യത്യാസം ഉള്ളത് എന്താണെന്നു വച്ചാല് ഇണയെ അഥവാ ഭാവിയിലേയ്ക്ക് ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക എന്ന രീതിയിലുള്ള ഒരു ഗൌരവമൊന്നും പ്രണയത്തിനു നല്കുന്നില്ല എന്നുള്ളതാണ്. ചുമ്മാ പ്രണയിക്കുക.
ഒരുത്തനുമായി,അല്ലെങ്കില് ഒരുത്തിയുമായി ഉള്ള പ്രണയം മടുക്കുമ്പോള്, അല്ലെങ്കില് വേറൊരാളെ കണ്ടെത്തുമ്പോള് അതുമല്ലെങ്കില് ഒരാളുടെ വിവാഹം കഴിയുമ്പോഴേയ്ക്ക് വേറൊന്നിനെ കണ്ടെത്തി പ്രണയിക്കുക. അതുമല്ലെങ്കില് ഒരേ സമയം മാനേജ് ചെയ്യുവാനുള്ള കപ്പാസിറ്റി അനുസരിച്ച് ഒന്നിലേറെ പ്രണയങ്ങള് സംഘടിപ്പിച്ചു മുന്നേറുക.
വിഹാഹം കഴിയ്ക്കുക എന്നത് ഇന്നത്തെ പ്രണയത്തിന്റെ ഒരു ലക്ഷ്യമേ അല്ല! വിശുദ്ധ പ്രേമം എന്നൊക്കെ പറയുന്നത് ഒരു പഴങ്കഥയത്രേ! അതായത് ഇപ്പോ ഏതാണ്ടൊരു ബ്രിട്ടീഷ് ബോയ്‌ഫ്രെണ്ട്-ഗേള്ഫ്രെണ്ട് സ്റ്റയില്.
ദ്ര്‌ശ്യ ശ്രവ്യ മാധ്യമങ്ങളിലെ അനൌണ്സര്മാരും മാരികളുമാകുന്ന മംഗ്ലീഷ് പിള്ളേര് ഒരു ദിവസം പ്രണയമെന്ന ആ വാക്ക് എത്ര വട്ടം പറയുന്നു എന്നത് ഒന്നെണ്ണി നോക്കിയാല് അവരില് ആര്ക്കെങ്കിലുമൊക്കെ ആ വാക്ക് ഏറ്റവുമധികം പ്രാവശ്യം ഉപയോഗിച്ചതിന്റെ പേരില് ഗിന്നസ് ബുക്കില് കയറാം.
സത്യത്തില് ഇവറ്റകളെല്ലാം കൂടി ചേര്ന്ന് പ്രണയം എന്ന ആ മധുരമയമായ വാക്കിനെ വ്യഭിചരിയ്ക്കുകയാണ്. ആ വാക്കിനെ കൂട്ടബലാത്സംഘം ചെയ്യുകയാണ്. പ്രണയത്തിനുപിന്നിലുള്ള എല്ലാ ഉദാത്തമായ സങ്കല്പങ്ങളേയും അതിന്റെ വിശുദ്ധിയേയും വലിച്ചുകീറി നാമാവിശേഷമാക്കുകയാണ്.
നിരന്തരം ഈ ദ്ര്ശ്യ ശ്രവ്യ ‘മലയാള ഭാഷാ വ്യഭിചാര അസ്സോസിയേഷനുകള്‘ നടത്തുന്ന ഈ പ്രണയാഹ്വാനങ്ങള് കാരണം കൊളേജുകളിലെ കാര്യമോ പോകട്ടെ, പള്ളിക്കൂടങ്ങളിലെ ഒന്പതിലും പത്തിലും ഹയര് സെക്കണ്ടറിയിലുമൊക്കെ പഠിയ്ക്കുന്ന ആണ്പിള്ളേര് നാലിലും അഞ്ചിലും പഠിയ്ക്കുന്ന പെണ്കൊച്ചുങ്ങളുടെ പുറകേ പ്രേമലേഖനവുമായി നടക്കുന്നതു കാരണം അദ്ധ്യാപകരും രക്ഷകര്ത്ത്ക്കളും നന്നേ ബുദ്ധിമുട്ടുകയാണ്.
ഒന്നാം ക്ലാസ്സില് പഠിയ്ക്കുന്ന ആണിനും പെണ്ണിനും പോലും ഇന്ന് നന്നായി അറിയാം പ്രണയവും പ്രണയ ലേഖനം എഴുത്തും.
കോളേജുകളിലൊക്കെ പഠിയ്ക്കുന്ന മുതിര്ന്ന കുട്ടികളാകട്ടെ പഠിയ്ക്കാനെന്നും പറഞ്ഞ് വീട്ടില് നിന്ന് ഇറങ്ങിയിട്ട് കാമുകീകാമുകന്മാരുമായി പാര്ക്കുകളിലും ഐസ്ക്രീം പാര്ളറുകളിലും സിനിമാതിയേറ്ററുകളിലിമൊക്കെ കറങ്ങി നടക്കുകയാണ്. വല്ല എഫ്.എം റേഡിയോക്കാരും ഏതെങ്കിലും സമയത്തു പ്രണയമുണ്ടോ എന്നു ചോദിച്ചാല് ഇല്ലെന്നു പറയുന്നതെങ്ങനെ ? അതു മോശമല്ലേ?
ചിലരാകട്ടെ, ഹോട്ടല് മുറികളിലോ, ഒഴിഞ്ഞ ഏതെങ്കിലും വീടുകളൊ സ്ഥലങ്ങളൊ തരപ്പെടുത്തിയോ ഒക്കെ പ്രണയത്തിന്റെ ‘ഉച്ചകോടിയില്’തന്നെ ചെന്നെത്തുന്നു. ആരുമായെങ്കിലും വിഹാഹം കഴിയ്ക്കുമ്പോള് എക്സ്പീരിയന്സ് ഇല്ലെന്നു വരരുതല്ലൊ!
ഈ എക്സ്പീരിയന്സുകള് ചിലത് മറ്റുള്ളവര്ക്കു കൂടി പകര്ന്നു നല്കുവാന് പാകത്തില് മൊബൈലിലൂടെ ലോകം ചുറ്റിവരാറുണ്ട്. ഈ പ്രണയിനികളില് ചിലതൊക്കെ പിന്നീട് ശവങ്ങളായി കരയിലും വെള്ളത്തിലുമൊക്കെ കാണപ്പെടുമ്പോഴായിരിയ്ക്കും വീട്ടുകാര്ക്കും നാട്ടുകാര്ക്കും ആധുനിക പ്രണയത്തിന്റെ മാഹാത്മ്യം മനസ്സിലാവുക.
മിക്ക പിള്ളേര്ര്ക്കും വലിയോര്ക്കും ഒക്കെ ഇന്ന് മൊബൈലുണ്ട്. അതൊഴിവാക്കുവാന് പറ്റുകയുമില്ല. മൊബയിലിലാകട്ടെ ഇന്നില്ലാത്ത സംവിധാനങ്ങളില്ല. പോരാത്തതിന് മിക്കവാറും എല്ലാത്തിലും എഫ്. എം.റേഡിയോ ലഭിയ്ക്കും.അവയിലൂടെ സദാ പ്രണയാഹ്വാനങ്ങളും കേട്ടു കേട്ട് പ്രലോഭിതരായി അങ്ങനെ നടക്കാം.
കൂട്ടത്തില് ഒന്നു കൂടി പറഞ്ഞോട്ടെ എല്ലാ ഭാഷകളിലും എഴുത്തിലും പറച്ചിലിലുമൊക്കെ കുത്ത് കോമ തുടങ്ങിയ ചില അവശ്യ സര് വീ സുകളുണ്ട്. എന്നാല് ഇന്നത്തെ നമ്മുടെ ദ്ര്ശ്യ- ശ്രവ്യ മാദ്ധ്യമങ്ങളിലെ യുവ അനൌണ്സര്-അനൌണ്സരത്തികള് സംസാരിയ്ക്കുമ്പോള് ശ്വാസം വിടാന് തീരെ താല്പര്യമില്ലാത്തതിനാല് ഭാവിയില് കുത്തും കോമകളുമൊക്കെ വംശനാശം നേരിട്ട് അന്യം നിന്നു പോകുവാന് സാധ്യതകളുണ്ട്.
ഒരു അഖില ലോക ശ്വാസം പിടി മത്സരം സംഘടിപ്പിച്ചാല് നമ്മുടെ പുതിയ എഫ്. എം സ്റ്റേഷനുകളിലെ ആണും പെണ്ണുമായിട്ടുള്ള അനൌണ്സറന്മാര്ക്കുതന്നെ ഒന്നാം സമ്മാനങ്ങള് കിട്ടും . അവവറ്റകളുടെ ശ്വാസം വിടാതെയുള്ള പ്രണയാഹ്വാനം കേട്ട് ശ്വാസം വിടാന് സമയമില്ലാതെ പ്രണയിച്ചു നടക്കുന്നവര് ആരൊക്കെയാണ് അകാലത്തില് ശ്വാസം നിലച്ചു മരിച്ചു പോകുന്നതെന്നു അവരുണ്ടോ അറിയുന്നു!
ചില എഫ്. എം സ്റ്റേഷനുകളില് പ്രശസ്ത വ്യക്തിലളെ ഇന്റെര് വിയൂ ചെയ്യുന്ന പരിപാടികളുണ്ട്.അതിലെ ഒരു പ്രധാന ചോദ്യം തന്നെ പ്രണയിച്ചിട്ടുണ്ടോ എന്നുള്ളതാണ്. ഇനി പ്രണയിച്ചിട്ടില്ലാത്തവരാണെങ്കിലും കടുത്ത പ്രണയം ഉണ്ടായിരുന്നുവെന്നേ പറയുകയുള്ളൂ. പ്രശസ്തരൊക്കെ പ്രണയിക്കുമ്പോള് പിന്നെ അതേപറ്റി കേള്ക്കുന്ന ചെറുപ്പക്കാരു പ്രണയിക്കാതിരിയ്ക്കുന്നതെങ്ങനെ?
പള്ളിവേറെ സ്രാങ്കുവേറെ എന്നു പറഞ്ഞതുപോലെയാണ് ഇന്നു പ്രണയത്തിന്റെ കാര്യവും. പ്രണയം വേറെ വിവാഹം വേറെ. അതുകൊണ്ട്` ഇപ്പൊ ഒരു സൌകര്യമുള്ളത് എന്താണെന്നു വച്ചാല് ജാതിമത ഭേദമില്ലാതെ ആര്ക്കും ആരെയും പ്രണയിക്കാം. ജാതിമാറി വിവാഹം കഴിയ്ക്കുന്നെങ്കിലല്ലേ പ്രശ്നമുള്ളു. പ്രേമിച്ചു പിരിയുന്നതില് പ്രശ്നങ്ങള് ഇല്ലല്ലോ!
കല്യാണം കഴിയ്ക്കുന്നത് സ്രീധനം വാങ്ങിയും കൊട്ടും കുരവയും ഒക്കെ ആയിട്ടുതന്നെ വേണം. പ്രേമവും വിവാഹവും ഇന്നു പരസ്പര വിരുദ്ധങ്ങളാണത്രേ!
ഇങ്ങനെയൊക്കെ ആണെന്നുവച്ച് പ്രണയിക്കുന്നവര് പരസ്പരം സ്വപ്നങ്ങള് പങ്കു വയ്ക്കാതിരിയ്ക്കുകയൊന്നുമല്ല. സ്വപ്നത്തിലും പറച്ചിലിലുമൊക്കെ ഭാവിയിലെ അവരൊരുമിച്ചുള്ള ജീവിതം തന്നെ യാണ് പ്രണയകാലത്തുടനീളം പരസ്പരം പങ്കു വയ്ക്കപ്പെടുന്നത്. പക്ഷെ രണ്ടുപേര്ക്കും അറിയാം നമ്മള് ഈ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതും പങ്കുവയ്ക്കുന്നതുമൊന്നും നടക്കാന് പോകുന്ന കാര്യങ്ങള് അല്ലെന്ന്.
ഇനി യഥാര്ത്ഥത്തില് എന്താണ് ഈ പ്രണയം എന്നു പറയുന്നത്? അത് മുന്കൂട്ടി തീരുമാനിച്ചുറപ്പിച്ച് സംഘടിപ്പിച്ചെടുക്കേണ്ടുന്ന ഒന്നാണോ? നാം കേട്ടിട്ടുള്ള വിശുദ്ധവും പ്രശസ്തവുമായ പ്രണയങ്ങളൊക്കെ യാദ്ര്ശ്ചികമായി മുളപൊട്ടി വളര്ന്നു വികാസം പ്രാപിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങനെയാണെന്നോ, ആകണമെന്നോ അല്ല.
യാദ്ര്ശ്ചികമായി രണ്ട് യുവതീ യുവാക്കള് കണ്ടുമുട്ടുകയോ, അഥവാ സാധാരണ കാണാറുള്ളവരു തന്നെ ക്രമേണ ക്രമേണ അടുത്ത് ഒടുവില് അത് നല്ലൊരു പ്രണയ ബന്ധമായി വളര്ന്നു വരികയോ ഒക്കെ ചെയ്യാം. അത് ഒടുവില് വിവാഹത്തില് കലാശിയ്ക്കുകയോ, കലാശിയ്ക്കാതിരിയ്ക്കുകയോ ചെയ്യാം.
എന്തായാലും അത്തരം പ്രണയാനുഭവങ്ങള് ആര്ക്കും മറക്കാനും കഴിയില്ല. അവ ഉദാത്തം തന്നെ.
പക്ഷെ എന്നു വച്ചു പ്രണയിച്ചേ പറ്റൂ എന്ന് ആരെയെങ്കിലും നിര്ബന്ധിയ്ക്കാന് സാധിയ്ക്കുമോ? അതുമല്ലെങ്കില് പ്രണയിക്കാത്തത് ജീവിതത്തിലെ ഏറ്റവും വലിയ കുറച്ചിലാണെന്നുള്ള ധാരണ പരത്തുന്നതു ശരിയാണോ? പ്രേമം മാത്രമാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം?
വിവാഹം കഴിഞ്ഞിട്ടു ഭാര്യയെ പ്രണയിക്കുന്നതിനു പിന്നില് ഉദാത്തമായ ഒരു പ്രണയവും ഇല്ലേ? വിവാഹത്തിനു മുമ്പ് പ്രണയിക്കുവാന് ആഗ്രഹിയ്ക്കാത്തവര്ക്ക് പ്രണയിയ്ക്കാതിരിയ്ക്കുവാനുള്ള അവകാശമില്ലെന്നുണ്ടോ?
അങ്ങനെയുള്ളവര്ക്കു പ്രണയിക്കാന് മനസ്സില്ലെങ്കില് ഈ ഫുള്സ്റ്റോപ്പില്ലാത്ത ദ്ര്ശ്യ-ശ്രവ്യ മാധ്യമങ്ങളിലെ ഒയ്യാരക്കാരികളും ഒയ്യാരക്കാരന്മാരും അവരെ പ്രേമിപ്പിച്ചേ അടങ്ങൂ എന്നുണ്ടോ? അതോ മൊബയിലു കമ്പനികളുമായുള്ള ഒത്തുകളികളോ?
കാരണം പ്രേമങ്ങള് നടന്നാലല്ലേ, ഫുള്സ്റ്റോപ്പില്ലാത്ത വിളികളു നടക്കുകയുള്ളു. വിളികളു നടന്നാലല്ലേ റീചാര്ജു കൂപ്പണുകള് ചെലവാകുകയുള്ളു.
‘പൂജ്യപ്രണയങ്ങളുടെ‘ എണ്ണം കൂടുന്നതിനനുസരിച്ച് മൊബെയിലു കമ്പനികളുടെ എണ്ണവും കൂടിക്കൊണ്ടേയിരിയ്ക്കും.
പിന്നെ ഒരു കാര്യത്തില് സമാധാനിയ്ക്കാം. പണ്ടത്തെപ്പോലെ പ്രണയം പരാജയപ്പെട്ടു എന്നു പറഞ്ഞ് ആത്മഹത്യ ചെയ്യുന്നവര് ഇന്ന് നന്നേ വിരളം. ‘മറ്റ്‘ കടുത്ത അപകടങ്ങളൊന്നും പറ്റിയില്ലെങ്കില് !
പ്രതികരണം- പുകവലി നിരോധനം
പ്രതികരണം
പുകവലി നിരോധനം
രാജ്യത്ത് പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം കര്‍ശനമാക്കിയത് നന്നായി. വളരെ നേരത്തെ നടപ്പിലാക്കേണ്ട ഒന്നായിരുന്നു ഇത്.എങ്കില്‍ എത്രയോ പേരുടെ ജീവനും ആരോഗ്യവും സംരക്ഷിയ്ക്കാമായിരുന്നു.
ഇനിയും ഈ നിയമം ഫലപ്രദമായി നടപ്പിലകുമോയെന്നതാണ് അറിയാനുള്ളത്. നിയമപാലകര്‍ ഇക്കാര്യം ശ്രദ്ധിയ്ക്കണം.
സമ്പൂര്‍ണ നിരോധനം ചില സാമൂഹ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇതിപ്പോള്‍ സമ്പൂര്‍ണ നിരോധനമല്ല. ഫലപ്രദമായ നിയന്ത്രണമാണ്. ഇതുതന്നെ വേണ്ടത്.
പുകവലിക്കാര്‍ സ്വന്തം ആരോഗ്യം നശിപ്പിക്കുക എന്നതിലുപരി മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതാണ് പ്രധാന പ്രശ്നം .പൊതു സ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി വിലക്കിയാല്‍ മറ്റുള്ളവര്‍ക്ക് അത് ഏറ്റവും അനുഗ്രഹം തന്നെ.
മദ്യപിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നതും ഇതുപോലെ നിയന്ത്രിയ്ക്കപ്പെടണം.അല്ലാതെ സമ്പൂര്‍ണ മദ്യനിരോധനമൊന്നും പ്രായോഗികമല്ല.
പല സര്‍ക്കാര്‍ ഓഫീസുകളിലും പരസ്യമായ മദ്യപാനം , ചീട്ടുകളി മുതലായവ നടക്കുന്നുണ്ട്. ഇവ പ്രത്യേകിച്ചും നിയന്ത്രിയ്ക്കണം .
പുകവലി നിരോധനം
രാജ്യത്ത് പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം കര്‍ശനമാക്കിയത് നന്നായി. വളരെ നേരത്തെ നടപ്പിലാക്കേണ്ട ഒന്നായിരുന്നു ഇത്.എങ്കില്‍ എത്രയോ പേരുടെ ജീവനും ആരോഗ്യവും സംരക്ഷിയ്ക്കാമായിരുന്നു.
ഇനിയും ഈ നിയമം ഫലപ്രദമായി നടപ്പിലകുമോയെന്നതാണ് അറിയാനുള്ളത്. നിയമപാലകര്‍ ഇക്കാര്യം ശ്രദ്ധിയ്ക്കണം.
സമ്പൂര്‍ണ നിരോധനം ചില സാമൂഹ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇതിപ്പോള്‍ സമ്പൂര്‍ണ നിരോധനമല്ല. ഫലപ്രദമായ നിയന്ത്രണമാണ്. ഇതുതന്നെ വേണ്ടത്.
പുകവലിക്കാര്‍ സ്വന്തം ആരോഗ്യം നശിപ്പിക്കുക എന്നതിലുപരി മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതാണ് പ്രധാന പ്രശ്നം .പൊതു സ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി വിലക്കിയാല്‍ മറ്റുള്ളവര്‍ക്ക് അത് ഏറ്റവും അനുഗ്രഹം തന്നെ.
മദ്യപിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നതും ഇതുപോലെ നിയന്ത്രിയ്ക്കപ്പെടണം.അല്ലാതെ സമ്പൂര്‍ണ മദ്യനിരോധനമൊന്നും പ്രായോഗികമല്ല.
പല സര്‍ക്കാര്‍ ഓഫീസുകളിലും പരസ്യമായ മദ്യപാനം , ചീട്ടുകളി മുതലായവ നടക്കുന്നുണ്ട്. ഇവ പ്രത്യേകിച്ചും നിയന്ത്രിയ്ക്കണം .
മമ്മൂട്ടിയുടെ ബ്ലോഗ്പോസ്റ്റിനു നല്കിയ പ്രതികരണം
മമ്മൂട്ടിയുടെ ബ്ലോഗ്പോസ്റ്റിനു നല്കിയ പ്രതികരണം
പ്രിയ മമ്മൂക്ക,
അങ്ങയുടെ ഈ ബ്ലോഗ്പോസ്റ്റില് വോട്ടവകാശത്തെക്കുറിച്ചു പറഞ്ഞത് നന്നായി. ഉയര്ന്ന നിലകളില് എത്തുന്നവര് മിക്കവരും വോട്ടു ചെയ്യാന് പോകാറില്ല.അത് അവര്ക്ക് ഒരു കുറച്ചില് പോലെയാണ്.അവരും രാജ്യത്തെ പൌരന്മാരാണെന്നുള്ള കാര്യം അവര് മറക്കുന്നു. രാഷ്ട്ര കാര്യങ്ങളോട്-രാഷ്ട്രീയത്തോട് അവര് മുഖം തിരിയ്ക്കുന്നു. ഒരു പുച്ഛം!
അതു പോട്ടേ നാലും മൂന്നും പറഞ്ഞ് സാധാരാ ജനങ്ങളേയും, പാവങ്ങളേയും ഒക്കെ അരാഷ്ട്രീയ വല്ക്കരിച്ച് നിഷ്ക്രിയരാക്കാന് ഇന്നും ബോധപൂര് വ്വം ഉള്ള ശ്രമങ്ങള് തുടരുന്നു. വോട്ടവകാശം തീര്ച്ചയായും വിനിയോഗിയ്ക്കണമെന്ന അങ്ങയുടെ അഭിപ്രായത്തില് സന്തോഷിയ്ക്കുന്നു. തിരക്കുകള്ക്കിടയിലും താങ്കളും വോട്ടവകാശം വിനിയോഗീയ്ക്കാന് ശ്രമിയ്ക്കുമെന്നു പറഞ്ഞതിലും ഏറെ സന്തോഷം.
രാഷ്ട്രീയത്തിലെ മൂല്യച്യുതികളോടു പ്രതികരിയ്ക്കേണ്ടതു അരാഷ്ട്രീയ വാദത്തിലൂടെയല്ല; മറിച്ച് രാഷ്ട്രീയ കാര്യങ്ങളില് അവരവരുടെ മേഖലകളില് നിന്ന് സജീവമായി ഇടപെടുന്നതിലൂടെയാണ്. രാഷ്ട്രീയത്തോടുള്ള നിഷേധാത്മക സമീപനം വളര്ന്നു വന്നതിന്റെ ഫലമായി്ട്ടാണ് ഇന്ന് വര്ഗീയതയും ഭീകരവാദവും ഇത്രയധികം വളര്ന്നത്. വര്ഗീയത്യ്ക്ക് ഇന്ന് തത്വ ശാസ്ത്രപരമായ വ്യാഖ്യാനങ്ങള് നല്കി മഹത്വവല്ക്കരിയ്ക്കാന് ശ്രമിയ്ക്കുകയാണ് പലരും. അത് ന്യൂനപക്ഷ വര്ഗീയതയായാലും ഭൂരിപക്ഷ വര്ഗീയതയായാലും.
എന്തിനും ഏതിനും രാഷ്ട്രീയക്കാരെ പഴിചാരി സ്വന്തം ഉത്തരവാദിത്വങ്ങളില്നിന്നും ഒളിച്ചോടുന്ന ഒരു പ്രവണതയാണ് പൊതുവില് കണ്ടുവരുന്നത്.മറ്റുള്ളവര് എന്തു ചെയ്യുന്നു എന്നു മാത്രം നോക്കിയാല് പോര. പൌരന്മാരെന്ന നിലയില് നാം ഓരോരുത്തരും എന്തു ചെയ്യുന്നു എന്നതും കൂടി സ്വയം വിലയിരുത്തപ്പെടണം.മ്റ്റുള്ളവര് എങ്ങനെ ആയിരിയ്ക്കണം എന്നു പറയുന്നതോടൊപ്പം ഓരോരുത്തരും സ്വയം ചെയ്യേണ്ടത് എന്താണ് ചെയ്യാവുന്നത് എന്തൊക്കെയാണ് എന്നുകൂടി ആലോചിയ്ക്കണം. കമന്റായതുകൊണ്ട് കൂടുതല് നീട്ടുന്നില്ല.
തിരക്കുകള്ക്കിടയിലും അങ്ങയുടെ പുതിയ പുതിയ ബ്ലോഗ്പോസ്റ്റുകള് പ്രതീക്ഷിയ്ക്കുന്നു.
പ്രിയ മമ്മൂക്ക,
അങ്ങയുടെ ഈ ബ്ലോഗ്പോസ്റ്റില് വോട്ടവകാശത്തെക്കുറിച്ചു പറഞ്ഞത് നന്നായി. ഉയര്ന്ന നിലകളില് എത്തുന്നവര് മിക്കവരും വോട്ടു ചെയ്യാന് പോകാറില്ല.അത് അവര്ക്ക് ഒരു കുറച്ചില് പോലെയാണ്.അവരും രാജ്യത്തെ പൌരന്മാരാണെന്നുള്ള കാര്യം അവര് മറക്കുന്നു. രാഷ്ട്ര കാര്യങ്ങളോട്-രാഷ്ട്രീയത്തോട് അവര് മുഖം തിരിയ്ക്കുന്നു. ഒരു പുച്ഛം!
അതു പോട്ടേ നാലും മൂന്നും പറഞ്ഞ് സാധാരാ ജനങ്ങളേയും, പാവങ്ങളേയും ഒക്കെ അരാഷ്ട്രീയ വല്ക്കരിച്ച് നിഷ്ക്രിയരാക്കാന് ഇന്നും ബോധപൂര് വ്വം ഉള്ള ശ്രമങ്ങള് തുടരുന്നു. വോട്ടവകാശം തീര്ച്ചയായും വിനിയോഗിയ്ക്കണമെന്ന അങ്ങയുടെ അഭിപ്രായത്തില് സന്തോഷിയ്ക്കുന്നു. തിരക്കുകള്ക്കിടയിലും താങ്കളും വോട്ടവകാശം വിനിയോഗീയ്ക്കാന് ശ്രമിയ്ക്കുമെന്നു പറഞ്ഞതിലും ഏറെ സന്തോഷം.
രാഷ്ട്രീയത്തിലെ മൂല്യച്യുതികളോടു പ്രതികരിയ്ക്കേണ്ടതു അരാഷ്ട്രീയ വാദത്തിലൂടെയല്ല; മറിച്ച് രാഷ്ട്രീയ കാര്യങ്ങളില് അവരവരുടെ മേഖലകളില് നിന്ന് സജീവമായി ഇടപെടുന്നതിലൂടെയാണ്. രാഷ്ട്രീയത്തോടുള്ള നിഷേധാത്മക സമീപനം വളര്ന്നു വന്നതിന്റെ ഫലമായി്ട്ടാണ് ഇന്ന് വര്ഗീയതയും ഭീകരവാദവും ഇത്രയധികം വളര്ന്നത്. വര്ഗീയത്യ്ക്ക് ഇന്ന് തത്വ ശാസ്ത്രപരമായ വ്യാഖ്യാനങ്ങള് നല്കി മഹത്വവല്ക്കരിയ്ക്കാന് ശ്രമിയ്ക്കുകയാണ് പലരും. അത് ന്യൂനപക്ഷ വര്ഗീയതയായാലും ഭൂരിപക്ഷ വര്ഗീയതയായാലും.
എന്തിനും ഏതിനും രാഷ്ട്രീയക്കാരെ പഴിചാരി സ്വന്തം ഉത്തരവാദിത്വങ്ങളില്നിന്നും ഒളിച്ചോടുന്ന ഒരു പ്രവണതയാണ് പൊതുവില് കണ്ടുവരുന്നത്.മറ്റുള്ളവര് എന്തു ചെയ്യുന്നു എന്നു മാത്രം നോക്കിയാല് പോര. പൌരന്മാരെന്ന നിലയില് നാം ഓരോരുത്തരും എന്തു ചെയ്യുന്നു എന്നതും കൂടി സ്വയം വിലയിരുത്തപ്പെടണം.മ്റ്റുള്ളവര് എങ്ങനെ ആയിരിയ്ക്കണം എന്നു പറയുന്നതോടൊപ്പം ഓരോരുത്തരും സ്വയം ചെയ്യേണ്ടത് എന്താണ് ചെയ്യാവുന്നത് എന്തൊക്കെയാണ് എന്നുകൂടി ആലോചിയ്ക്കണം. കമന്റായതുകൊണ്ട് കൂടുതല് നീട്ടുന്നില്ല.
തിരക്കുകള്ക്കിടയിലും അങ്ങയുടെ പുതിയ പുതിയ ബ്ലോഗ്പോസ്റ്റുകള് പ്രതീക്ഷിയ്ക്കുന്നു.
ലേഖനം- അല്പം ചില നാടകചിന്തകളും മറ്റും
ലേഖനം
അല്പം ചില നാടകചിന്തകളും മറ്റും
നാടകവുമായി ബന്ധപ്പെട്ട് പല ചൊല്ലുകളുമുണ്ട്. നാടകമേ ഉലകം, നാടകാന്തം കവിത്വം, നടകംതന്നെ ജീവിതം, ജീവിതമേ ഒരു നാടകം, നാട്ടകം തന്നെ നാടകം , അതായത് നാടിനകത്ത് നടക്കുന്നതു തന്നെയാണ് നാടകം എന്നൊക്കെ നാം നാടകവുമായി ബന്ധപ്പെട്ട് പറയാറുണ്ട്. 'നീ വെറുതേ നാടകം കളിയ്ക്കരുത്', 'രാഷ്ട്രീയ നാടകം' ഇതെല്ലാം നാം നിത്യ ജീവിതത്തില്‍ കേള്‍ക്കുന്നതാണ്. നാടകത്തിനു സമൂഹത്തിലുണ്ടായിരുന്ന സ്വാധീനമാണ് ഇതെല്ലാം കാണിയ്ക്കുന്നത്.
നാടകം എന്നാല്‍ നടിയ്ക്കപ്പെടുന്നത് എന്നാണ്. എന്നുവച്ചാല്‍ അനുകരിയ്ക്കപ്പെടുന്നത്. പണ്ടു കാലം മുതല്‍ നടിയ്ക്കാനുള്ള വാസന മനുഷ്യന് സഹജമായി ഉണ്ടായി എന്ന് വേണം കരുതാന്‍. പിന്നീട് ഈ അനുകരണപ്രകടനത്തിനു സ്ഥിരം തറയും മുന്നില്‍ കാണികളും ഉണ്ടായിരിക്കാം. പിന്നെ അരങ്ങൊരുക്കലും വേഷ വിധാനങ്ങളും ആംഗിക ചേഷ്ടകളും അപരിഷ്കൃതമായ ഗാന താളങ്ങളും ഒക്കെ ചേര്‍ന്ന് നമുക്കൊരു നാടക വേദി ഉണ്ടായി എന്ന് കരുതാം.
ഒരു ജനകീയ കലാരൂപമാണ് നാടകം. ജനങ്ങളുമായി ഏറ്റവും അടുത്തു നില്ക്കുന്ന ശക്തമായ ഒരു കലാ രൂപം. ജനങ്ങളെ സ്വാധീനിയ്ക്കുവാനുള്ള അതിന്‍റെ കഴിവ് വളരെ വലുതാണെന്ന് കേരളീയ സമൂഹത്തിന്റെ അനുഭവ സാക്ഷൃമുണ്ട്. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ അധിനിവേശത്തോടെ നാടക കല വിസ്മൃതമാവുമെന്നു കണക്കുകൂട്ടിയവരുണ്ട്. എന്നിട്ടും നാടകം ഇന്നും നിലനില്ക്കുന്നു. പ്രധാനമായും പ്രൊഫഷണലായിട്ടാണെങ്കിലും.
മലയാള നാടക വേദിയ്ക്ക് ഏതാണ്ട് നൂറ്റിയിരുപതു കൊല്ലത്തെ പഴക്കമാണുള്ളത് എന്നാണു പൊതുവേയുള്ള അഭിപ്രായം ; ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും. ആയിരത്തി എണ്ണൂറ്റി എണ്‍പത്തി രണ്ടില്‍ ഉണ്ടായ ശാകുന്തളം മുതലാണ് മലയാളനാടകചരിത്രം ആരംഭിയ്ക്കുന്നതെന്നും അതല്ല അതിനും എത്രയോ മുന്പേ മലയാളനാടകം ആവിര്‍ഭവിച്ചുവെന്നും അഭിപ്രായമുണ്ട്. ഇതിലും പഴക്കമുള്ള 'ആള്‍മാറാട്ടം' എന്ന കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസിന്റെ നാടകം ചൂണ്ക്കാണിക്കപ്പെട്ടിട്ടുള്ളത് ഈ തര്‍ക്കത്തിന് ഉദാഹരണമാണ്.
പരമ്പരാഗതവും അനുഷ്ഠാനപരവുമായ കലകളുടെ ഒരു തുടര്‍ച്ചയായാണ് മലയാള നാടകം രൂപപ്പെട്ടതെന്നും അതല്ല അവയില്‍ നിന്നും വഴി മാറി സ്വതന്ത്രമായി രൂപപ്പെട്ടതാണെന്നും ഒക്കെ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. അതൊക്കെ എന്തുതന്നെ ആയാലും നാടകം അന്നും ഇന്നും ഒരു ജനപ്രിയ കലയാണ്.
മലയാള നാടകവേദിയുടെ ആരംഭ വികാസ കാലം തന്നെയായിരുന്നു അതിന്റെ വസന്തകാലവും എന്ന് വേണമെങ്കില്‍ പറയാം. നമ്മുടെ നാടകവേദി യഥാര്‍ത്ഥത്തില്‍ മഹത്തായ ഒരു നവോത്ഥാന പ്രസ്ഥാനം ആയിരുന്നു. കേരളീയ സമൂഹം സാംസ്കാരികമായി വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്ന് നാം പറയുമ്പോള്‍ അതില്‍ മലയാള നാടക പ്രസ്ഥാനം വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്.
കേരള ജനതയുടെ മനസ്സുകളെ ഉഴുതു മറിച്ചു ചിന്തയുടെയും തിരിച്ചറിവിന്റെയും വിത്തുകള്‍ പാകി അറിവും ആര്‍ജവവും പ്രതികരണ ശേഷിയും വിളയിച്ചു എന്നത് മാത്രമല്ല മലയാള നാടക പ്രസ്ഥാനത്തിന്റെ സംഭാവന; ചൂഷണരഹിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ജനമനസ്സുകളില്‍ സൃഷ്ടിയ്ക്കുവാനും അതുവഴി മാറ്റത്തിനു വേണ്ടിയുള്ള പ്രസ്ഥാനങ്ങളെ കേരള ജനത നെഞ്ചേറ്റുവാനും മലയാള നാടകവേദി കാരണമായിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും മറ്റും വായിച്ചു കമ്മ്യൂനിസ്റ്റുകാരായവരല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ . കെ.പി. എ. സി തുടങ്ങിയ നാടകവേദികള്‍ അവതരിപ്പിച്ച നാടകങ്ങളാണ് ശരിയ്ക്കും കേരളത്തിലെ നല്ലൊരു പങ്കു ജനതയിലും കമ്മ്യൂണിസ്റ്റ്- ഇടതുപക്ഷ ചിന്ത വളര്‍ത്തിയത് . കേരള ജനതയുടെ പോരാട്ട വീര്യത്തിനും സാംസ്കാരിക വളര്‍ച്ചയ്ക്കും മലയാള നാടക വേദിയോടു കടപ്പാടുണ്ട്. ജാതി മത ,സ്ത്രീ പുരുഷ, കക്ഷി രാഷ്ട്രീയത്തിന് എല്ലാം അതീതമായി നാടകം കേരളീയ സമൂഹത്തെ സ്വാധീനിച്ചിട്ടുന്ട്.
കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യതിരക്തമായ ഒരു സാംസ്കാരികാന്തരീക്ഷം സൃഷ്ടിയ്ക്കുന്നതില്‍ മലയാള നാടക പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. ഇന്നു കേരളത്തിന്‍റേതായി നാം അവകാശപ്പെടുന്ന കലാ- സാഹിത്യ -സാമൂഹ്യ- സാംസ്കാരിക മേന്മകള്‍ക്കെല്ലാം പിന്നില്‍ മലയാള നാടക വേദിയുടെ സ്വാധീനമുന്ട്. എല്ലാറ്റിലുമുപരി കലയ്ക്കും സാഹിത്യത്തിനും ജന മനസ്സുകളെ എങ്ങനെ സംസ്കരിയ്ക്കുവാന്‍ കഴിയും എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു മലയാള നാടക പ്രസ്ഥാനം . പ്രത്യേകിച്ചും ദൃശ്യ കലകള്‍ക്ക്.
സാധാരണ ജനങ്ങളെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള മറ്റേതെങ്കിലും കലാ -സാഹിത്യ രൂപങ്ങള്‍ ഉണ്ടായിരുന്നോ എന്ന് നാം ആലോചിയ്ക്കണം. കേവലം നിരക്ഷരരായ ജന സമൂത്തെപ്പോലും പ്രബുദ്ധരാക്കുവാന്‍ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈ കലാരൂപത്തിന് കഴിഞ്ഞുവെന്നുള്ളതാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിയ്ക്കുമ്പോള്‍ നമുക്കു മനസ്സിലാക്കുവാന്‍ സാധിയ്ക്കുന്നത്. സിനിമ ഉള്‍പെടെയുള്ള ആധുനിക കലാരൂപങ്ങള്‍ക്കു പോലും ഇങ്ങനെയൊരു മാന്ത്രിക സിദ്ധി അന്നും ഇന്നും ഇല്ല എന്ന് നമുക്കു കാണാന്‍ പ്രയാസമില്ല.
തികച്ചും ഒരു കലാമാധ്യമത്തെ സാമൂഹ്യ മാറ്റത്തിന് പ്രയോജനപ്പെടുത്തേണ്ട സമയത്തു ആ സാമൂഹ്യ ബാധ്യത വേണ്ട വിധം നിറവേറ്റുവാന്‍ നമ്മുടെ നാടക പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നുള്ളതും ഒരു പ്രത്യേകതയാണ്. കലയുടെയും സാഹിത്യത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ നാടക രംഗം ഒരു മാതൃക തന്നെയായിരുന്നു. എന്നാല്‍ ഇന്നത്തെ നാടക വേദി ഇക്കാര്യത്തില്‍ എവിടെ നില്ക്കുന്നു എന്നത് മറ്റൊരു ചിന്താവിഷയമാണ്.
നാടകാചാര്യനായ എന്‍. എന്‍. പിള്ള പറഞ്ഞിട്ടുണ്ട് , നില്‍ക്കാനൊരു തറയും പിന്നിലൊരു മറയുമുണ്ടെങ്കില്‍ തനിയ്ക്ക് ഒരു നാടകം കളിയ്ക്കാനാകുമെന്ന്. എന്നാല്‍ തെരുവ് നാടകം പോലുള്ളവയ്ക്ക് ഒരു മറ പോലും വേണ്ട. എവിടെയും അവതരിപ്പിയ്ക്കാം നാടകം. ജനങ്ങള്‍ക്ക് ഒപ്പം നിന്നാണ് , ജനങ്ങളുടെ മുന്നില്‍ നേരിട്ടു നിന്നാണ് നാടകം അവതരിപ്പിയ്ക്കുന്നത്. തികച്ചും ജനകീയം.
മലയാള നാടക പ്രസ്ഥാനം കാഴ്ചക്കാരെ മാത്രം സ്വാധീനിച്ച ഒന്നല്ല. ഒരു കാലത്തു കേരളത്തിലെ കൌമാര യൌവ്വനങ്ങള്‍ക്ക് ജാതിമത വര്‍ണ വര്‍ഗ ഭേദമില്ലാതെ ഒത്തു കൂടുവാനും ആ കൂട്ടായ്മകളുടേയും സൌഹൃദങ്ങളുടേയും ഹൃദ്യമായ അനുഭവങ്ങള്‍ നുകരുവാനുമുള്ള പ്രചോദനമായിരുന്നു നാടകങ്ങള്‍. എത്രയോ ചെറുപ്പക്കാരെ സാമൂഹ്യ വിരുദ്ധന്‍മാരാകാതെ സാമൂഹ്യ ബോധമുള്ള മനുഷ്യസ്നേഹികളായ ഉത്തമ പൌരന്മാരായി അവരെ വാര്‍ത്തെടുക്കുവാന്‍ അവ സഹായിച്ചിരിയ്ക്കുന്നു!
അന്നത്തെ യുവാക്കള്‍ക്ക് ക്രിക്കറ്റ് ജ്വരമായിരുന്നില്ല. നാടക ഭ്രമമായിരുന്നു. നാടകത്തില്‍ അഭിനയിക്കുവാനുള്ള ആഗ്രഹമില്ലാത്ത ആരും ഉണ്ടായിരുന്നില്ല. അതിന് വേണ്ടിയുള്ള കൂട്ടായ്മകള്‍ എത്രയോ കലാ സമിതികള്‍ക്കും വായന ശാലകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. അതില്‍ പലതും ഇന്നും നിലനില്‍ക്കുന്നു.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒക്കെ നാടകത്തില്‍ അഭിനയിക്കുക എന്നത് അതീവ താല്പര്യമുള്ള ഒരു കാര്യമായിരുന്നു. ഒരു കാലത്തു സ്കൂള്‍ യുവജനോല്‍സവങ്ങളിലും വാര്‍ഷികങ്ങളിലും മറ്റും ഇന്നത്തേതിനേക്കാള്‍ പെണ്‍കുട്ടികളും സജീവമായി നാടകങ്ങളില്‍ പങ്കെടുത്തിരുന്നു. സ്കൂളുകളില്‍ കുട്ടികള്‍ മാത്രമല്ല അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും ഒക്കെ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇന്നതെല്ലാം വെറും ഓര്‍മ്മകള്‍ മാത്രം!
അന്നത്തെ സ്നേഹം, സൌഹൃദം , പ്രണയം എല്ലാറ്റിനും ഇന്നത്തേക്കാള്‍ എത്രയോ മധുരമായിരുന്നു!
പ്രശസ്തമായ നാടക വേദികള്‍ മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല യഥാര്‍ത്ഥത്തില്‍ മലയാള നാടക പ്രസ്ഥാനം. അവയ്ക്കൊപ്പം തന്നെ കേരളത്തിലെ കലാസമിതികളും വായനശാലകളും കേന്ദ്രീകരിച്ച് വളര്‍ന്നു കൊണ്ടിരുന്ന അമച്ച്വര്‍ നാടക വേദികളും കൂടി ഉള്‍പ്പെട്ടതായിരുന്നു മലയാള നാടക പ്രസ്ഥാനം. ഒപ്പം തന്നെ തെരുവ് നാടകങ്ങളും ചവിട്ടു നാടകങ്ങളുംമറ്റു പരീക്ഷണ നാടകങ്ങളും ഒക്കെ അരങ്ങു തകര്‍ത്തു കൊണ്ടിരുന്നു.
മലയാള നാടക വേദിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പ്രതിഭാധനന്‍മാര്‍ നിരവധിയാണ്. കൈനിക്കര കുമാര പിള്ള, തോപ്പില്‍ ഭാസി, എന്‍. കൃഷ്ണ പിള്ള, എന്‍. എന്‍. പിള്ള, ജി. ശങ്കരപ്പിള്ള, പി. ജെ. ആന്റണി, സി. എന്‍. ശ്രീകണ്ഠന്‍ നായര്‍, സി. ജെ. തോമസ്, ടി. ആര്‍. സുകുമാരന്‍ നായര്‍ , കെ. ടി. മുഹമ്മദ് അങ്ങനെ നീണ്ടുപോകുന്നതാണ് ആ നിര. മനുഷ്യ ജീവിതത്തെ അതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി നാടക വേദിയില്‍ അവതരിപ്പിച്ചവരാണ് അവര്‍. ഇന്നത്തെ നാടക കലാകാരന്മാര്‍ക്ക് അത്രയും തീവ്രമായ അവബോധം ഉണ്ടോയെന്നു നാം പരിശോധിയ്ക്കണം.
അടുക്കളയില്‍ നിന്നു അരങ്ങത്തേയ്ക്ക്, പാട്ടബാക്കി, നമ്മളൊന്ന്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അശ്വമേധം, സര്‍വെക്കല്ല്, തുലാഭാരം, വിശറിയ്ക്ക് കാറ്റു വേണ്ട, മുടിയനായ പുത്രന്‍, ഇതു ഭൂമിയാണ് , ക്രോസ്സ് ബെല്‍റ്റ് തുടങ്ങി എത്രയോ നാടകങ്ങള്‍ കേരളീയ സമൂഹത്തെ മാറ്റിമറിച്ചു. പേരറിയാത്തതുകൊണ്ടല്ല മറ്റു നാടകങ്ങളെ സൂചിപ്പിയ്ക്കാത്തത്; എഴുത്തിന്റെ നീട്ടം കുറയ്ക്കാനാണ്. അത്രയും കരുത്തുള്ള നാടകങ്ങള്‍ തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ഉണ്ടായോ എന്ന് സംശയമാണ്. അവയില്‍ നല്ലൊരു പങ്കും കെ. പി.എ. സിയുടെതുമായിരുന്നു.
കേരളത്തിന്റെ നാടക ചരിത്രം പരാമര്‍ശിയ്ക്കുമ്പോള്‍ കെ. പി. എ. സി മുഴച്ചു നില്ക്കും. കാരണം കേരളത്തിന്റെ നാടക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അതില്‍ കെ. പി. എ. സിയുടെ സംഭാവനകളും വളരെ വലുതാണ്. ഒപ്പം തോപ്പില്‍ ഭാസിയും. മറ്റു സമിതികളുടെ സംഭാവനകള്‍ കുറച്ചു കാണുകയല്ല; നാടകത്തിന്റെ പര്യായമായി കെ. പി. എ.സി എന്ന നാലക്ഷരം മാറിപ്പോയി.
കാണേണ്ടത് കാണേണ്ട സമയത്തു കാണുകയും പറയേണ്ടത് പറയേണ്ട സമയത്തു പറയുകയും ചെയ്ത ചരിത്രമാണ് മലയാള നാടക പ്രസ്ഥാനതിനുള്ളത്. കാലഘട്ടത്തിന്റെ കടമ ഏറ്റെടുത്ത് അത് ഭംഗിയായി നിറവേറ്റിയതിന്റെ ചരിത്രമാണ് മലയാള നാടക വേദിയ്ക്ക് പറയാനുള്ളത്. മറ്റൊരു ജനകീയ കലയായ കഥാപ്രസംഗത്തിനല്ലാതെ മറ്റേതെങ്കിലും കലാരൂപത്തിന് ഇതു സാധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. കഥാപ്രസംഗം അതിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു സാമൂഹ്യ പ്രതിബദ്ധത ഏറ്റു വാങ്ങിയ മറ്റൊരു കലാരൂപമാണ്.
ഇന്നത്തെ സിനിമ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് മാധ്യമങ്ങള്‍ എത്ര കണ്ടു ജനപ്രിയങ്ങളാണെങ്കിലും വൈകാരികമായി നാടകം ഇന്നും ജനങ്ങളോട് ഏറെ അടുത്ത് നില്ക്കുന്നു. നല്ല നാടകങ്ങള്‍ ഇന്നു വിരളമാണെങ്കിലും. നടീനടന്മാര്‍ കാണികള്‍ക്ക് മുന്നില്‍ നിന്നു നേരിട്ടു അവതരിപ്പിയ്ക്കുന്ന നാടകം കാണുന്നതിന്റെ ആസ്വാദ്യത ഒന്നു വേറെതന്നെയാണ്.
ഇന്നിപ്പോള്‍ ഉത്സവപ്പറമ്പുകളിലെ സാധ്യതകളെ മുന്‍നിര്‍ത്തി ഒരുക്കിയെടുക്കുന്ന പ്രൊഫെഷണല്‍ നാടകങ്ങളില്‍ ഒതുങ്ങുന്നതാണ് മലയാള നാടക രംഗം. വിപണന സാധ്യതയെ മാത്രം മുന്‍ നിര്‍ത്തിയുള്ള ഉല്പാദന തന്ത്രങ്ങളില്‍ നിന്നു നാടക കലയും മാറിനില്‍ക്കുന്നില്ല. നാടക രംഗത്ത് ഇപ്പോള്‍ ഒരു പരീക്ഷണങ്ങളും നടക്കുന്നില്ലെന്ന് തന്നെ പറയാം. കാലത്തിന്റെ കുത്തൊഴുക്കില്‍ അമച്ച്വര്‍ നാടകങ്ങള്‍ അരങ്ങൊഴിഞ്ഞെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.
അവിടെയും ഇവിടെയുമായി വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന തെരുവ് നാടകങ്ങള്‍ - അതും ഏതെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങള്‍ക്ക് വേണ്ടി തട്ടിക്കൂട്ടുന്നവ- അല്ലാതെ അവിടെയും പ്രതീക്ഷിയ്ക്കാനില്ല. സര്‍ഗാത്മകമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മകളുണര്ത്തി ഈ ജനകീയ കലാരൂപം 'വംശനാശഭീഷണി' നേരിടുകയാണ്. ഒരു കാലത്തു നാടക രംഗത്ത് തിളങ്ങി ഇന്നു ജീവിതത്തിന്റെ ഉയര്‍ന്ന തുറകളില്‍ പ്രവര്ത്തിക്കുന്ന എത്രയോ പേരുണ്ട്. അവര്‍ പോലും ഇതിന്റെ പുനരുജ്ജീവനത്തിന് വേണ്ടി ഒരു ശ്രമവും നടത്തുന്നില്ല.
പണ്ടു കലാസമിതികളുമായും, വായനശാലകളുമായും മറ്റും ബന്ധപ്പെട്ട് സാഹിത്യവും നാടകവും ഒക്കെ ആയിട്ട് നടന്നവരാണ് ഇന്നത്തെ പ്രശസ്തരില്‍ പലരും. സിനിമാ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന എത്രയോ പേര്‍ പണ്ടത്തെ ആ നാടക പ്രവര്‍തനങ്ങളിലൂടെ കടന്നു വന്നവരാണ്. പ്രശസ്തമായ നാടക ഡ്രൂപ്പുകളായി പില്‍കാലത്ത് മാറിയ പല സ്ഥാപനങ്ങളും പഴയ കലാ സമിതികളോ വായന ശാലകളോ ആയിരുന്നു.
നാടക സാഹിത്യം എന്നൊരു ശാഖ തന്നെ നമ്മുടെ വായനാ ലോകത്തുനിന്ന് ഇല്ലാതാവുകയാണ്. പണ്ടൊക്കെ വായന ശാലകളില്‍ നാടക കൃതികള്‍ക്ക് വേണ്ടി പ്രത്യേക അറകള്‍ ഉണ്ടായിരുന്നു. ഇന്നു നാടക പുസ്തകങ്ങള്‍ കിട്ടാനില്ല. ഇന്നു നാടക കൃതികള്‍ പ്രസിദ്ധീകരിയ്ക്കപ്പെടുന്നതേയിയില്ല. അമച്ച്വര്‍ നാടക വേദി നശിയ്ക്കാനുള്ള കാരണങ്ങളില്‍ ഒന്നു ഇതായിരിയ്ക്കം. നല്ല സ്ക്രിപ്റ്റുകള്‍ ഇല്ലാതെ നാടകം അവതരിപ്പിയ്ക്കുവാന്‍ ആകില്ലല്ലോ!
നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കലാസമിതികളും വായനശാലകളും ഒക്കെ വീണ്ടും സജീവമാക്കി മാറ്റേണ്ടതിന്‍റെ ആവശ്യം കാലം വിളിച്ചു പറയുന്നു. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്നു കേരളത്തിലെ യുവാക്കള്‍ അകന്നു പോയതിന്റെ ദുര്യോഗങ്ങള്‍ നാം പലവിധത്തില്‍ അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. സ്ത്രീപീഡനവും, കൂലിത്തല്ലും തുടങ്ങി ഭീകര പ്രവര്‍ത്തനം വരെ. തെറ്റായതെല്ലാം- കൊടും പാതകങ്ങള്‍ വരെ- ന്യായീകരിയ്ക്കപ്പെടുന്ന ഒരു കാലത്ത് മാനവിക മൂല്യങ്ങളില്‍ അടിയുറച്ച ഒരു സമൂഹം വാര്‍ത്തെടുക്കുവാന്‍ നാം നന്നേ യത്നിയ്ക്കേടതുണ്ട്.
നിശ്ചയമായും ഒരു കലാസമിതിയില്‍ നിന്നോ ഒരു വായന ശാലയില്‍ നിന്നോ ഒരു രാജ്യ ദ്രോഹിയോ വര്‍ഗീയ വാദിയോ ഭീകര വാദിയോ ഉണ്ടാകില്ല. പുസ്തക വായ്നയ്ക്കിടയിലും നാടക പരിശീലനതിനിടയിലും സാഹിത്യ ചര്‍ച്ചകള്‍ക്കിടയിലും ആയുധ പരിശീലനത്തിന് ഇടമുണ്ടാകില്ല. തന്‍റെ നാലു ചുറ്റിലും ശത്രുക്കളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ആര്‍ക്കും അവനെ ആയുധമണിയിക്കുവാനാകില്ല.
മാറിയ കാലത്ത് ഇനി അങ്ങനെ ഒരു തിരിച്ചു പോക്ക് സാധ്യമാണോ , അതിന് പ്രസക്തിയുണ്ടോ എന്നും മറ്റും ചോദിയ്ക്കുന്നവരുണ്ടാകാം. മാറ്റമെന്നാല്‍ നല്ലതു പോലും തിരസ്കരിച്ചുകൊണ്ടുള്ള പ്രയാണമല്ല; നല്ലതൊക്കെയും നില നിര്‍ത്തിയും അല്ലാത്തവയെ തിരസ്കരിച്ചും ഉള്ള മുന്നേറലാണ്. കാലഹരണപ്പെട്ടവയില്‍ കടിച്ചു തൂങ്ങി കിടക്കേണ്ട. എന്നാല്‍ കാലാതിവര്‍ത്തിയായി മനുഷ്യ ജീവിതത്തിനു മാറ്റ് കൂട്ടുന്ന, മനുഷ്യ സംസ്കാരത്തിനും പുരോഗതിയ്ക്കും സഹായകമാകുന്നതൊക്കെയും നാം പിന്തുടരുകയും നിലനിര്‍ത്തുകയും ചെയ്യണം.
വരൂ നമുക്കു സര്‍ഗാത്മകമായ ആ നല്ല കാലത്തെ തിരികെ കൊണ്ടുവരാം
അല്പം ചില നാടകചിന്തകളും മറ്റും
നാടകവുമായി ബന്ധപ്പെട്ട് പല ചൊല്ലുകളുമുണ്ട്. നാടകമേ ഉലകം, നാടകാന്തം കവിത്വം, നടകംതന്നെ ജീവിതം, ജീവിതമേ ഒരു നാടകം, നാട്ടകം തന്നെ നാടകം , അതായത് നാടിനകത്ത് നടക്കുന്നതു തന്നെയാണ് നാടകം എന്നൊക്കെ നാം നാടകവുമായി ബന്ധപ്പെട്ട് പറയാറുണ്ട്. 'നീ വെറുതേ നാടകം കളിയ്ക്കരുത്', 'രാഷ്ട്രീയ നാടകം' ഇതെല്ലാം നാം നിത്യ ജീവിതത്തില്‍ കേള്‍ക്കുന്നതാണ്. നാടകത്തിനു സമൂഹത്തിലുണ്ടായിരുന്ന സ്വാധീനമാണ് ഇതെല്ലാം കാണിയ്ക്കുന്നത്.
നാടകം എന്നാല്‍ നടിയ്ക്കപ്പെടുന്നത് എന്നാണ്. എന്നുവച്ചാല്‍ അനുകരിയ്ക്കപ്പെടുന്നത്. പണ്ടു കാലം മുതല്‍ നടിയ്ക്കാനുള്ള വാസന മനുഷ്യന് സഹജമായി ഉണ്ടായി എന്ന് വേണം കരുതാന്‍. പിന്നീട് ഈ അനുകരണപ്രകടനത്തിനു സ്ഥിരം തറയും മുന്നില്‍ കാണികളും ഉണ്ടായിരിക്കാം. പിന്നെ അരങ്ങൊരുക്കലും വേഷ വിധാനങ്ങളും ആംഗിക ചേഷ്ടകളും അപരിഷ്കൃതമായ ഗാന താളങ്ങളും ഒക്കെ ചേര്‍ന്ന് നമുക്കൊരു നാടക വേദി ഉണ്ടായി എന്ന് കരുതാം.
ഒരു ജനകീയ കലാരൂപമാണ് നാടകം. ജനങ്ങളുമായി ഏറ്റവും അടുത്തു നില്ക്കുന്ന ശക്തമായ ഒരു കലാ രൂപം. ജനങ്ങളെ സ്വാധീനിയ്ക്കുവാനുള്ള അതിന്‍റെ കഴിവ് വളരെ വലുതാണെന്ന് കേരളീയ സമൂഹത്തിന്റെ അനുഭവ സാക്ഷൃമുണ്ട്. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ അധിനിവേശത്തോടെ നാടക കല വിസ്മൃതമാവുമെന്നു കണക്കുകൂട്ടിയവരുണ്ട്. എന്നിട്ടും നാടകം ഇന്നും നിലനില്ക്കുന്നു. പ്രധാനമായും പ്രൊഫഷണലായിട്ടാണെങ്കിലും.
മലയാള നാടക വേദിയ്ക്ക് ഏതാണ്ട് നൂറ്റിയിരുപതു കൊല്ലത്തെ പഴക്കമാണുള്ളത് എന്നാണു പൊതുവേയുള്ള അഭിപ്രായം ; ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും. ആയിരത്തി എണ്ണൂറ്റി എണ്‍പത്തി രണ്ടില്‍ ഉണ്ടായ ശാകുന്തളം മുതലാണ് മലയാളനാടകചരിത്രം ആരംഭിയ്ക്കുന്നതെന്നും അതല്ല അതിനും എത്രയോ മുന്പേ മലയാളനാടകം ആവിര്‍ഭവിച്ചുവെന്നും അഭിപ്രായമുണ്ട്. ഇതിലും പഴക്കമുള്ള 'ആള്‍മാറാട്ടം' എന്ന കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസിന്റെ നാടകം ചൂണ്ക്കാണിക്കപ്പെട്ടിട്ടുള്ളത് ഈ തര്‍ക്കത്തിന് ഉദാഹരണമാണ്.
പരമ്പരാഗതവും അനുഷ്ഠാനപരവുമായ കലകളുടെ ഒരു തുടര്‍ച്ചയായാണ് മലയാള നാടകം രൂപപ്പെട്ടതെന്നും അതല്ല അവയില്‍ നിന്നും വഴി മാറി സ്വതന്ത്രമായി രൂപപ്പെട്ടതാണെന്നും ഒക്കെ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. അതൊക്കെ എന്തുതന്നെ ആയാലും നാടകം അന്നും ഇന്നും ഒരു ജനപ്രിയ കലയാണ്.
മലയാള നാടകവേദിയുടെ ആരംഭ വികാസ കാലം തന്നെയായിരുന്നു അതിന്റെ വസന്തകാലവും എന്ന് വേണമെങ്കില്‍ പറയാം. നമ്മുടെ നാടകവേദി യഥാര്‍ത്ഥത്തില്‍ മഹത്തായ ഒരു നവോത്ഥാന പ്രസ്ഥാനം ആയിരുന്നു. കേരളീയ സമൂഹം സാംസ്കാരികമായി വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്ന് നാം പറയുമ്പോള്‍ അതില്‍ മലയാള നാടക പ്രസ്ഥാനം വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്.
കേരള ജനതയുടെ മനസ്സുകളെ ഉഴുതു മറിച്ചു ചിന്തയുടെയും തിരിച്ചറിവിന്റെയും വിത്തുകള്‍ പാകി അറിവും ആര്‍ജവവും പ്രതികരണ ശേഷിയും വിളയിച്ചു എന്നത് മാത്രമല്ല മലയാള നാടക പ്രസ്ഥാനത്തിന്റെ സംഭാവന; ചൂഷണരഹിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ജനമനസ്സുകളില്‍ സൃഷ്ടിയ്ക്കുവാനും അതുവഴി മാറ്റത്തിനു വേണ്ടിയുള്ള പ്രസ്ഥാനങ്ങളെ കേരള ജനത നെഞ്ചേറ്റുവാനും മലയാള നാടകവേദി കാരണമായിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും മറ്റും വായിച്ചു കമ്മ്യൂനിസ്റ്റുകാരായവരല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ . കെ.പി. എ. സി തുടങ്ങിയ നാടകവേദികള്‍ അവതരിപ്പിച്ച നാടകങ്ങളാണ് ശരിയ്ക്കും കേരളത്തിലെ നല്ലൊരു പങ്കു ജനതയിലും കമ്മ്യൂണിസ്റ്റ്- ഇടതുപക്ഷ ചിന്ത വളര്‍ത്തിയത് . കേരള ജനതയുടെ പോരാട്ട വീര്യത്തിനും സാംസ്കാരിക വളര്‍ച്ചയ്ക്കും മലയാള നാടക വേദിയോടു കടപ്പാടുണ്ട്. ജാതി മത ,സ്ത്രീ പുരുഷ, കക്ഷി രാഷ്ട്രീയത്തിന് എല്ലാം അതീതമായി നാടകം കേരളീയ സമൂഹത്തെ സ്വാധീനിച്ചിട്ടുന്ട്.
കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യതിരക്തമായ ഒരു സാംസ്കാരികാന്തരീക്ഷം സൃഷ്ടിയ്ക്കുന്നതില്‍ മലയാള നാടക പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. ഇന്നു കേരളത്തിന്‍റേതായി നാം അവകാശപ്പെടുന്ന കലാ- സാഹിത്യ -സാമൂഹ്യ- സാംസ്കാരിക മേന്മകള്‍ക്കെല്ലാം പിന്നില്‍ മലയാള നാടക വേദിയുടെ സ്വാധീനമുന്ട്. എല്ലാറ്റിലുമുപരി കലയ്ക്കും സാഹിത്യത്തിനും ജന മനസ്സുകളെ എങ്ങനെ സംസ്കരിയ്ക്കുവാന്‍ കഴിയും എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു മലയാള നാടക പ്രസ്ഥാനം . പ്രത്യേകിച്ചും ദൃശ്യ കലകള്‍ക്ക്.
സാധാരണ ജനങ്ങളെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള മറ്റേതെങ്കിലും കലാ -സാഹിത്യ രൂപങ്ങള്‍ ഉണ്ടായിരുന്നോ എന്ന് നാം ആലോചിയ്ക്കണം. കേവലം നിരക്ഷരരായ ജന സമൂത്തെപ്പോലും പ്രബുദ്ധരാക്കുവാന്‍ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈ കലാരൂപത്തിന് കഴിഞ്ഞുവെന്നുള്ളതാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിയ്ക്കുമ്പോള്‍ നമുക്കു മനസ്സിലാക്കുവാന്‍ സാധിയ്ക്കുന്നത്. സിനിമ ഉള്‍പെടെയുള്ള ആധുനിക കലാരൂപങ്ങള്‍ക്കു പോലും ഇങ്ങനെയൊരു മാന്ത്രിക സിദ്ധി അന്നും ഇന്നും ഇല്ല എന്ന് നമുക്കു കാണാന്‍ പ്രയാസമില്ല.
തികച്ചും ഒരു കലാമാധ്യമത്തെ സാമൂഹ്യ മാറ്റത്തിന് പ്രയോജനപ്പെടുത്തേണ്ട സമയത്തു ആ സാമൂഹ്യ ബാധ്യത വേണ്ട വിധം നിറവേറ്റുവാന്‍ നമ്മുടെ നാടക പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നുള്ളതും ഒരു പ്രത്യേകതയാണ്. കലയുടെയും സാഹിത്യത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ നാടക രംഗം ഒരു മാതൃക തന്നെയായിരുന്നു. എന്നാല്‍ ഇന്നത്തെ നാടക വേദി ഇക്കാര്യത്തില്‍ എവിടെ നില്ക്കുന്നു എന്നത് മറ്റൊരു ചിന്താവിഷയമാണ്.
നാടകാചാര്യനായ എന്‍. എന്‍. പിള്ള പറഞ്ഞിട്ടുണ്ട് , നില്‍ക്കാനൊരു തറയും പിന്നിലൊരു മറയുമുണ്ടെങ്കില്‍ തനിയ്ക്ക് ഒരു നാടകം കളിയ്ക്കാനാകുമെന്ന്. എന്നാല്‍ തെരുവ് നാടകം പോലുള്ളവയ്ക്ക് ഒരു മറ പോലും വേണ്ട. എവിടെയും അവതരിപ്പിയ്ക്കാം നാടകം. ജനങ്ങള്‍ക്ക് ഒപ്പം നിന്നാണ് , ജനങ്ങളുടെ മുന്നില്‍ നേരിട്ടു നിന്നാണ് നാടകം അവതരിപ്പിയ്ക്കുന്നത്. തികച്ചും ജനകീയം.
മലയാള നാടക പ്രസ്ഥാനം കാഴ്ചക്കാരെ മാത്രം സ്വാധീനിച്ച ഒന്നല്ല. ഒരു കാലത്തു കേരളത്തിലെ കൌമാര യൌവ്വനങ്ങള്‍ക്ക് ജാതിമത വര്‍ണ വര്‍ഗ ഭേദമില്ലാതെ ഒത്തു കൂടുവാനും ആ കൂട്ടായ്മകളുടേയും സൌഹൃദങ്ങളുടേയും ഹൃദ്യമായ അനുഭവങ്ങള്‍ നുകരുവാനുമുള്ള പ്രചോദനമായിരുന്നു നാടകങ്ങള്‍. എത്രയോ ചെറുപ്പക്കാരെ സാമൂഹ്യ വിരുദ്ധന്‍മാരാകാതെ സാമൂഹ്യ ബോധമുള്ള മനുഷ്യസ്നേഹികളായ ഉത്തമ പൌരന്മാരായി അവരെ വാര്‍ത്തെടുക്കുവാന്‍ അവ സഹായിച്ചിരിയ്ക്കുന്നു!
അന്നത്തെ യുവാക്കള്‍ക്ക് ക്രിക്കറ്റ് ജ്വരമായിരുന്നില്ല. നാടക ഭ്രമമായിരുന്നു. നാടകത്തില്‍ അഭിനയിക്കുവാനുള്ള ആഗ്രഹമില്ലാത്ത ആരും ഉണ്ടായിരുന്നില്ല. അതിന് വേണ്ടിയുള്ള കൂട്ടായ്മകള്‍ എത്രയോ കലാ സമിതികള്‍ക്കും വായന ശാലകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. അതില്‍ പലതും ഇന്നും നിലനില്‍ക്കുന്നു.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒക്കെ നാടകത്തില്‍ അഭിനയിക്കുക എന്നത് അതീവ താല്പര്യമുള്ള ഒരു കാര്യമായിരുന്നു. ഒരു കാലത്തു സ്കൂള്‍ യുവജനോല്‍സവങ്ങളിലും വാര്‍ഷികങ്ങളിലും മറ്റും ഇന്നത്തേതിനേക്കാള്‍ പെണ്‍കുട്ടികളും സജീവമായി നാടകങ്ങളില്‍ പങ്കെടുത്തിരുന്നു. സ്കൂളുകളില്‍ കുട്ടികള്‍ മാത്രമല്ല അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും ഒക്കെ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇന്നതെല്ലാം വെറും ഓര്‍മ്മകള്‍ മാത്രം!
അന്നത്തെ സ്നേഹം, സൌഹൃദം , പ്രണയം എല്ലാറ്റിനും ഇന്നത്തേക്കാള്‍ എത്രയോ മധുരമായിരുന്നു!
പ്രശസ്തമായ നാടക വേദികള്‍ മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല യഥാര്‍ത്ഥത്തില്‍ മലയാള നാടക പ്രസ്ഥാനം. അവയ്ക്കൊപ്പം തന്നെ കേരളത്തിലെ കലാസമിതികളും വായനശാലകളും കേന്ദ്രീകരിച്ച് വളര്‍ന്നു കൊണ്ടിരുന്ന അമച്ച്വര്‍ നാടക വേദികളും കൂടി ഉള്‍പ്പെട്ടതായിരുന്നു മലയാള നാടക പ്രസ്ഥാനം. ഒപ്പം തന്നെ തെരുവ് നാടകങ്ങളും ചവിട്ടു നാടകങ്ങളുംമറ്റു പരീക്ഷണ നാടകങ്ങളും ഒക്കെ അരങ്ങു തകര്‍ത്തു കൊണ്ടിരുന്നു.
മലയാള നാടക വേദിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പ്രതിഭാധനന്‍മാര്‍ നിരവധിയാണ്. കൈനിക്കര കുമാര പിള്ള, തോപ്പില്‍ ഭാസി, എന്‍. കൃഷ്ണ പിള്ള, എന്‍. എന്‍. പിള്ള, ജി. ശങ്കരപ്പിള്ള, പി. ജെ. ആന്റണി, സി. എന്‍. ശ്രീകണ്ഠന്‍ നായര്‍, സി. ജെ. തോമസ്, ടി. ആര്‍. സുകുമാരന്‍ നായര്‍ , കെ. ടി. മുഹമ്മദ് അങ്ങനെ നീണ്ടുപോകുന്നതാണ് ആ നിര. മനുഷ്യ ജീവിതത്തെ അതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി നാടക വേദിയില്‍ അവതരിപ്പിച്ചവരാണ് അവര്‍. ഇന്നത്തെ നാടക കലാകാരന്മാര്‍ക്ക് അത്രയും തീവ്രമായ അവബോധം ഉണ്ടോയെന്നു നാം പരിശോധിയ്ക്കണം.
അടുക്കളയില്‍ നിന്നു അരങ്ങത്തേയ്ക്ക്, പാട്ടബാക്കി, നമ്മളൊന്ന്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അശ്വമേധം, സര്‍വെക്കല്ല്, തുലാഭാരം, വിശറിയ്ക്ക് കാറ്റു വേണ്ട, മുടിയനായ പുത്രന്‍, ഇതു ഭൂമിയാണ് , ക്രോസ്സ് ബെല്‍റ്റ് തുടങ്ങി എത്രയോ നാടകങ്ങള്‍ കേരളീയ സമൂഹത്തെ മാറ്റിമറിച്ചു. പേരറിയാത്തതുകൊണ്ടല്ല മറ്റു നാടകങ്ങളെ സൂചിപ്പിയ്ക്കാത്തത്; എഴുത്തിന്റെ നീട്ടം കുറയ്ക്കാനാണ്. അത്രയും കരുത്തുള്ള നാടകങ്ങള്‍ തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ഉണ്ടായോ എന്ന് സംശയമാണ്. അവയില്‍ നല്ലൊരു പങ്കും കെ. പി.എ. സിയുടെതുമായിരുന്നു.
കേരളത്തിന്റെ നാടക ചരിത്രം പരാമര്‍ശിയ്ക്കുമ്പോള്‍ കെ. പി. എ. സി മുഴച്ചു നില്ക്കും. കാരണം കേരളത്തിന്റെ നാടക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അതില്‍ കെ. പി. എ. സിയുടെ സംഭാവനകളും വളരെ വലുതാണ്. ഒപ്പം തോപ്പില്‍ ഭാസിയും. മറ്റു സമിതികളുടെ സംഭാവനകള്‍ കുറച്ചു കാണുകയല്ല; നാടകത്തിന്റെ പര്യായമായി കെ. പി. എ.സി എന്ന നാലക്ഷരം മാറിപ്പോയി.
കാണേണ്ടത് കാണേണ്ട സമയത്തു കാണുകയും പറയേണ്ടത് പറയേണ്ട സമയത്തു പറയുകയും ചെയ്ത ചരിത്രമാണ് മലയാള നാടക പ്രസ്ഥാനതിനുള്ളത്. കാലഘട്ടത്തിന്റെ കടമ ഏറ്റെടുത്ത് അത് ഭംഗിയായി നിറവേറ്റിയതിന്റെ ചരിത്രമാണ് മലയാള നാടക വേദിയ്ക്ക് പറയാനുള്ളത്. മറ്റൊരു ജനകീയ കലയായ കഥാപ്രസംഗത്തിനല്ലാതെ മറ്റേതെങ്കിലും കലാരൂപത്തിന് ഇതു സാധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. കഥാപ്രസംഗം അതിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു സാമൂഹ്യ പ്രതിബദ്ധത ഏറ്റു വാങ്ങിയ മറ്റൊരു കലാരൂപമാണ്.
ഇന്നത്തെ സിനിമ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് മാധ്യമങ്ങള്‍ എത്ര കണ്ടു ജനപ്രിയങ്ങളാണെങ്കിലും വൈകാരികമായി നാടകം ഇന്നും ജനങ്ങളോട് ഏറെ അടുത്ത് നില്ക്കുന്നു. നല്ല നാടകങ്ങള്‍ ഇന്നു വിരളമാണെങ്കിലും. നടീനടന്മാര്‍ കാണികള്‍ക്ക് മുന്നില്‍ നിന്നു നേരിട്ടു അവതരിപ്പിയ്ക്കുന്ന നാടകം കാണുന്നതിന്റെ ആസ്വാദ്യത ഒന്നു വേറെതന്നെയാണ്.
ഇന്നിപ്പോള്‍ ഉത്സവപ്പറമ്പുകളിലെ സാധ്യതകളെ മുന്‍നിര്‍ത്തി ഒരുക്കിയെടുക്കുന്ന പ്രൊഫെഷണല്‍ നാടകങ്ങളില്‍ ഒതുങ്ങുന്നതാണ് മലയാള നാടക രംഗം. വിപണന സാധ്യതയെ മാത്രം മുന്‍ നിര്‍ത്തിയുള്ള ഉല്പാദന തന്ത്രങ്ങളില്‍ നിന്നു നാടക കലയും മാറിനില്‍ക്കുന്നില്ല. നാടക രംഗത്ത് ഇപ്പോള്‍ ഒരു പരീക്ഷണങ്ങളും നടക്കുന്നില്ലെന്ന് തന്നെ പറയാം. കാലത്തിന്റെ കുത്തൊഴുക്കില്‍ അമച്ച്വര്‍ നാടകങ്ങള്‍ അരങ്ങൊഴിഞ്ഞെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.
അവിടെയും ഇവിടെയുമായി വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന തെരുവ് നാടകങ്ങള്‍ - അതും ഏതെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങള്‍ക്ക് വേണ്ടി തട്ടിക്കൂട്ടുന്നവ- അല്ലാതെ അവിടെയും പ്രതീക്ഷിയ്ക്കാനില്ല. സര്‍ഗാത്മകമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മകളുണര്ത്തി ഈ ജനകീയ കലാരൂപം 'വംശനാശഭീഷണി' നേരിടുകയാണ്. ഒരു കാലത്തു നാടക രംഗത്ത് തിളങ്ങി ഇന്നു ജീവിതത്തിന്റെ ഉയര്‍ന്ന തുറകളില്‍ പ്രവര്ത്തിക്കുന്ന എത്രയോ പേരുണ്ട്. അവര്‍ പോലും ഇതിന്റെ പുനരുജ്ജീവനത്തിന് വേണ്ടി ഒരു ശ്രമവും നടത്തുന്നില്ല.
പണ്ടു കലാസമിതികളുമായും, വായനശാലകളുമായും മറ്റും ബന്ധപ്പെട്ട് സാഹിത്യവും നാടകവും ഒക്കെ ആയിട്ട് നടന്നവരാണ് ഇന്നത്തെ പ്രശസ്തരില്‍ പലരും. സിനിമാ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന എത്രയോ പേര്‍ പണ്ടത്തെ ആ നാടക പ്രവര്‍തനങ്ങളിലൂടെ കടന്നു വന്നവരാണ്. പ്രശസ്തമായ നാടക ഡ്രൂപ്പുകളായി പില്‍കാലത്ത് മാറിയ പല സ്ഥാപനങ്ങളും പഴയ കലാ സമിതികളോ വായന ശാലകളോ ആയിരുന്നു.
നാടക സാഹിത്യം എന്നൊരു ശാഖ തന്നെ നമ്മുടെ വായനാ ലോകത്തുനിന്ന് ഇല്ലാതാവുകയാണ്. പണ്ടൊക്കെ വായന ശാലകളില്‍ നാടക കൃതികള്‍ക്ക് വേണ്ടി പ്രത്യേക അറകള്‍ ഉണ്ടായിരുന്നു. ഇന്നു നാടക പുസ്തകങ്ങള്‍ കിട്ടാനില്ല. ഇന്നു നാടക കൃതികള്‍ പ്രസിദ്ധീകരിയ്ക്കപ്പെടുന്നതേയിയില്ല. അമച്ച്വര്‍ നാടക വേദി നശിയ്ക്കാനുള്ള കാരണങ്ങളില്‍ ഒന്നു ഇതായിരിയ്ക്കം. നല്ല സ്ക്രിപ്റ്റുകള്‍ ഇല്ലാതെ നാടകം അവതരിപ്പിയ്ക്കുവാന്‍ ആകില്ലല്ലോ!
നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കലാസമിതികളും വായനശാലകളും ഒക്കെ വീണ്ടും സജീവമാക്കി മാറ്റേണ്ടതിന്‍റെ ആവശ്യം കാലം വിളിച്ചു പറയുന്നു. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്നു കേരളത്തിലെ യുവാക്കള്‍ അകന്നു പോയതിന്റെ ദുര്യോഗങ്ങള്‍ നാം പലവിധത്തില്‍ അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. സ്ത്രീപീഡനവും, കൂലിത്തല്ലും തുടങ്ങി ഭീകര പ്രവര്‍ത്തനം വരെ. തെറ്റായതെല്ലാം- കൊടും പാതകങ്ങള്‍ വരെ- ന്യായീകരിയ്ക്കപ്പെടുന്ന ഒരു കാലത്ത് മാനവിക മൂല്യങ്ങളില്‍ അടിയുറച്ച ഒരു സമൂഹം വാര്‍ത്തെടുക്കുവാന്‍ നാം നന്നേ യത്നിയ്ക്കേടതുണ്ട്.
നിശ്ചയമായും ഒരു കലാസമിതിയില്‍ നിന്നോ ഒരു വായന ശാലയില്‍ നിന്നോ ഒരു രാജ്യ ദ്രോഹിയോ വര്‍ഗീയ വാദിയോ ഭീകര വാദിയോ ഉണ്ടാകില്ല. പുസ്തക വായ്നയ്ക്കിടയിലും നാടക പരിശീലനതിനിടയിലും സാഹിത്യ ചര്‍ച്ചകള്‍ക്കിടയിലും ആയുധ പരിശീലനത്തിന് ഇടമുണ്ടാകില്ല. തന്‍റെ നാലു ചുറ്റിലും ശത്രുക്കളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ആര്‍ക്കും അവനെ ആയുധമണിയിക്കുവാനാകില്ല.
മാറിയ കാലത്ത് ഇനി അങ്ങനെ ഒരു തിരിച്ചു പോക്ക് സാധ്യമാണോ , അതിന് പ്രസക്തിയുണ്ടോ എന്നും മറ്റും ചോദിയ്ക്കുന്നവരുണ്ടാകാം. മാറ്റമെന്നാല്‍ നല്ലതു പോലും തിരസ്കരിച്ചുകൊണ്ടുള്ള പ്രയാണമല്ല; നല്ലതൊക്കെയും നില നിര്‍ത്തിയും അല്ലാത്തവയെ തിരസ്കരിച്ചും ഉള്ള മുന്നേറലാണ്. കാലഹരണപ്പെട്ടവയില്‍ കടിച്ചു തൂങ്ങി കിടക്കേണ്ട. എന്നാല്‍ കാലാതിവര്‍ത്തിയായി മനുഷ്യ ജീവിതത്തിനു മാറ്റ് കൂട്ടുന്ന, മനുഷ്യ സംസ്കാരത്തിനും പുരോഗതിയ്ക്കും സഹായകമാകുന്നതൊക്കെയും നാം പിന്തുടരുകയും നിലനിര്‍ത്തുകയും ചെയ്യണം.
വരൂ നമുക്കു സര്‍ഗാത്മകമായ ആ നല്ല കാലത്തെ തിരികെ കൊണ്ടുവരാം
ലേഖനം - മതമില്ലെന്നു പറഞ്ഞുകൂടെന്നോ ?
ലേഖനം
മതമില്ലെന്നു പറഞ്ഞുകൂടെന്നോ ?
ഇന്ത്യന്‍ ഭരണഘടനപ്രകാരം രാഷ്ട്രത്തിനു ഔദ്യോഗിക മതം ഇല്ല . എന്നാല്‍ ഏതൊരാള്‍ക്കും ഇഷ്ടപ്പെട്ട മതങ്ങളില്‍ വിശ്വസിക്കാം. ഇഷ്ടമുള്ള ആരാധനാ രീതികള്‍ വച്ചുപുലര്‍ത്ത്താം. എന്നാല്‍ ഇതിന്‍റെ അര്‍ഥം ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിച്ചേ പറ്റുഎന്നല്ല. മതങ്ങളില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം എന്നാണ്.
വിശ്വാസമില്ലത്തവരെ വിശ്വസിപ്പിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. രാഷ്ട്രത്തിനും അങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. വിശ്വാസം കുടികൊള്ളുന്നത് മനുഷ്യമനസ്സുകളിലാണ്. ഒരാളുടെയും മനസ്സിലേയ്ക്ക് അയാള്‍ക്ക് ഇഷ്ടമല്ലാത്ത മതവിശ്വാസമെന്നല്ല, ഒരു വിശ്വാസത്തെയും കടത്തിവിടാനാവില്ല.
മതമില്ല എന്നതും ഒരു വിശ്വാസമാണ്. മതം ഉണ്ടെന്നു പറയാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മതം ഇല്ലെന്നു പറയാനും സ്വാതന്ത്ര്യമുണ്ട്.
പള്ളിക്കൂടത്തില്‍ ചേര്‍ക്കുമ്പോള്‍ മതം എഴുതിവച്ചാലും മതപരമായ ആനുകൂല്യങ്ങള്‍ ലഭിയ്ക്കാന്‍ സമയാസമയങ്ങളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങി കൊടുക്കുകയും വേണം.കാരണം വിശ്വാസങ്ങളില്‍ മാറ്റം വരാമല്ലോ! അപ്പോള്‍പ്പിന്നെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ വിശ്വാസം ഉള്ളവര്‍ തന്നെ ജാതി എഴുതിവയ്ക്കുന്നതില്‍ വലിയ അര്‍ഥമില്ല. എങ്കിലും എഴുതണം എന്നുള്ളവര്‍ എഴുതട്ടെ.
ജാതിപരമായ ആനുകൂല്യങ്ങള്‍ വേണ്ട എന്ന് കരുതുന്നവരെയും, ജാതിയും മതവും തന്നെ വേണ്ടെന്നു പറയുന്നവരെയും, വളരുമ്പോള്‍ കുട്ടികള്‍ ജാതിമത ദൈവ കാര്യങ്ങളില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ എന്ന് കരുതുന്നവരെയും അവരുടെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുക! അത് അവരുടെ സ്വാതന്ത്ര്യമാണ്.
മതമില്ലെന്നു പറഞ്ഞുകൂടെന്നോ ?
ഇന്ത്യന്‍ ഭരണഘടനപ്രകാരം രാഷ്ട്രത്തിനു ഔദ്യോഗിക മതം ഇല്ല . എന്നാല്‍ ഏതൊരാള്‍ക്കും ഇഷ്ടപ്പെട്ട മതങ്ങളില്‍ വിശ്വസിക്കാം. ഇഷ്ടമുള്ള ആരാധനാ രീതികള്‍ വച്ചുപുലര്‍ത്ത്താം. എന്നാല്‍ ഇതിന്‍റെ അര്‍ഥം ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിച്ചേ പറ്റുഎന്നല്ല. മതങ്ങളില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം എന്നാണ്.
വിശ്വാസമില്ലത്തവരെ വിശ്വസിപ്പിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. രാഷ്ട്രത്തിനും അങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. വിശ്വാസം കുടികൊള്ളുന്നത് മനുഷ്യമനസ്സുകളിലാണ്. ഒരാളുടെയും മനസ്സിലേയ്ക്ക് അയാള്‍ക്ക് ഇഷ്ടമല്ലാത്ത മതവിശ്വാസമെന്നല്ല, ഒരു വിശ്വാസത്തെയും കടത്തിവിടാനാവില്ല.
മതമില്ല എന്നതും ഒരു വിശ്വാസമാണ്. മതം ഉണ്ടെന്നു പറയാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മതം ഇല്ലെന്നു പറയാനും സ്വാതന്ത്ര്യമുണ്ട്.
പള്ളിക്കൂടത്തില്‍ ചേര്‍ക്കുമ്പോള്‍ മതം എഴുതിവച്ചാലും മതപരമായ ആനുകൂല്യങ്ങള്‍ ലഭിയ്ക്കാന്‍ സമയാസമയങ്ങളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങി കൊടുക്കുകയും വേണം.കാരണം വിശ്വാസങ്ങളില്‍ മാറ്റം വരാമല്ലോ! അപ്പോള്‍പ്പിന്നെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ വിശ്വാസം ഉള്ളവര്‍ തന്നെ ജാതി എഴുതിവയ്ക്കുന്നതില്‍ വലിയ അര്‍ഥമില്ല. എങ്കിലും എഴുതണം എന്നുള്ളവര്‍ എഴുതട്ടെ.
ജാതിപരമായ ആനുകൂല്യങ്ങള്‍ വേണ്ട എന്ന് കരുതുന്നവരെയും, ജാതിയും മതവും തന്നെ വേണ്ടെന്നു പറയുന്നവരെയും, വളരുമ്പോള്‍ കുട്ടികള്‍ ജാതിമത ദൈവ കാര്യങ്ങളില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ എന്ന് കരുതുന്നവരെയും അവരുടെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുക! അത് അവരുടെ സ്വാതന്ത്ര്യമാണ്.
പ്രതികരണം -മനുഷ്യന്‍ നന്നാവാന്‍ മതങ്ങള്‍ നന്നാവണം
പ്രതികരണം
മനുഷ്യന്‍ നന്നാവാന്‍ മതങ്ങള്‍ നന്നാവണം
ലോകത്ത് ഏറ്റവുമധികം അക്രമവും കൊലപാതകങ്ങളും നടന്നിട്ടുള്ളത് ശാന്തിയും സമാധാനവും സ്ഥാപിയ്ക്കുവാന്‍ അവതരിച്ച മതങ്ങളുടെ പേരിലായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇന്നും അതിനു മാറ്റമില്ല.
മതം എന്നു കേൾക്കുമ്പോൾ ഭക്തിയുടേയും ശാന്തിയുടേയും സമാധാനത്തിന്റേയും വൈകാരികമായ ( വിശ്വാസികൾ ആത്മീയം എന്നൊക്കെ പറയും) ഒരു അനുഭൂതി ഒരു വിശ്വാസിയില്‍ ജനിപ്പിച്ചിരുന്ന കാലം എന്നേ പോയ് മറഞ്ഞു. ഇന്നു മതം എന്നു കേൾക്കുമ്പൊൾതന്നെ -അത് ഏതു മതമായാലും- വിശ്വാസിയും അവിശ്വാസിയും എല്ലാം പേടിച്ച് വിറങ്ങലിയ്ക്കുകയാണ്.
വേദ ഗ്രന്ഥങ്ങളിലെ മതമല്ല ഇന്നു നാം ലോകത്ത് എവിടെയും കാണുന്നത് ! മതങ്ങൾ തമ്മിലുള്ള കൊന്നുകൊലവിളി മാത്രമല്ല, മതങ്ങൾക്കുള്ളിൽതന്നെ കലാപങ്ങളാണ് എന്നു പറയുമ്പോതന്നെ മതം കൈകാര്യം ചെയ്യുന്നവരുടെ ആത്മീയമായ പ്രബുദ്ധത നമുക്കു ദർശിയ്ക്കാം. പേരു കൊണ്ട് മതം തിരിച്ചറിയപ്പെടുന്നവന് അന്യമതസ്ഥനെ ഭയന്ന് എങ്ങും സഞ്ചരിയ്ക്കുവാൻ തന്നെ കഴിയാത്ത അവസ്ഥയിലായിരിയ്ക്കുന്നു കര്യങ്ങൾ.
നോക്കൂ, ഇത്രയൊക്കെയായിട്ടും മതങ്ങൾക്കുള്ളിൽ നിന്ന് ഉത്പതിഷ്ണുക്കളായ ആരുംതന്നെ ഉയർന്നുവന്ന് ഈ കൊടിയ പാതകങ്ങൾക്കെതിരെ യഥാർഥ വിശ്വാസികളെ മതത്തിന്റെ ക്രിയാത്മകവും, നിരുപദ്രവപരവും, സമാധാനപരവുമായ മാർഗ്ഗങ്ങളിലേക്ക് ആനയിക്കുന്നില്ല.
മതത്തിനു വേണ്ടി മരിച്ചു ചെന്നാൽ പരലോകത്തു കിട്ടുന്ന പുണ്യത്തിനായി സ്വയം പൊട്ടിത്തെറിയ്ക്കുന്ന ആധുനിക മത വിശ്വാസിയെ ആർക്കാണു ശരിയായ ദിശയിലേയ്ക്കു നയിക്കാൻ കഴിയുക? അന്യമതഭയമാണ് ഏതു മതത്തെയും അക്രമത്തിനായുള്ള തയ്യാറെടുപ്പുകൾക്കും- മുന്‍ കരുതലുകൾക്കും പ്രേരിപ്പിയ്ക്കുന്നത്.
ലോകത്തു ബഹുഭൂരിപക്ഷം ആളുകളും ഏതെങ്കിലും മതത്തിൽ വിശ്വസിയ്ക്കുന്നവരാണ്. ആ മതവിശ്വാസികളെല്ലാം മതങ്ങൾക്കുള്ളീലെ നല്ല ആശയങ്ങൾ മാത്രം ഉൾക്കോണ്ട് ജീവിച്ചാൽ മാത്രം മതി ലോകം നന്നാകാൻ. പക്ഷേ, സംഭവിയ്ക്കുന്നത് മറിച്ചാണെന്നു മാത്രം.
മനുഷ്യന്‍ നന്നാവാന്‍ മതങ്ങള്‍ നന്നാവണം !
മനുഷ്യന് നന്നാവാന്‍ മതങ്ങള്‍ നന്നാവണം
ലോകത്ത് ഏറ്റവുമധികം അക്രമവും കൊലപാതകങ്ങളും നടന്നിട്ടുള്ളത് ശാന്തിയും സമാധാനവും സ്ഥാപിയ്ക്കുവാന്‍ അവതരിച്ച മതങ്ങളുടെ പേരിലായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇന്നും അതിനു മാറ്റമില്ല.
മതം എന്നു കേൾക്കുമ്പോൾ ഭക്തിയുടേയും ശാന്തിയുടേയും സമാധാനത്തിന്റേയും വൈകാരികമായ ( വിശ്വാസികൾ ആത്മീയം എന്നൊക്കെ പറയും) ഒരു അനുഭൂതി ഒരു വിശ്വാസിയില്‍ ജനിപ്പിച്ചിരുന്ന കാലം എന്നേ പോയ് മറഞ്ഞു. ഇന്നു മതം എന്നു കേൾക്കുമ്പൊൾതന്നെ -അത് ഏതു മതമായാലും- വിശ്വാസിയും അവിശ്വാസിയും എല്ലാം പേടിച്ച് വിറങ്ങലിയ്ക്കുകയാണ്.
വേദ ഗ്രന്ഥങ്ങളിലെ മതമല്ല ഇന്നു നാം ലോകത്ത് എവിടെയും കാണുന്നത് ! മതങ്ങൾ തമ്മിലുള്ള കൊന്നുകൊലവിളി മാത്രമല്ല, മതങ്ങൾക്കുള്ളിൽതന്നെ കലാപങ്ങളാണ് എന്നു പറയുമ്പോതന്നെ മതം കൈകാര്യം ചെയ്യുന്നവരുടെ ആത്മീയമായ പ്രബുദ്ധത നമുക്കു ദർശിയ്ക്കാം. പേരു കൊണ്ട് മതം തിരിച്ചറിയപ്പെടുന്നവന് അന്യമതസ്ഥനെ ഭയന്ന് എങ്ങും സഞ്ചരിയ്ക്കുവാൻ തന്നെ കഴിയാത്ത അവസ്ഥയിലായിരിയ്ക്കുന്നു കര്യങ്ങൾ.
നോക്കൂ, ഇത്രയൊക്കെയായിട്ടും മതങ്ങൾക്കുള്ളിൽ നിന്ന് ഉത്പതിഷ്ണുക്കളായ ആരുംതന്നെ ഉയർന്നുവന്ന് ഈ കൊടിയ പാതകങ്ങൾക്കെതിരെ യഥാർഥ വിശ്വാസികളെ മതത്തിന്റെ ക്രിയാത്മകവും, നിരുപദ്രവപരവും, സമാധാനപരവുമായ മാർഗ്ഗങ്ങളിലേക്ക് ആനയിക്കുന്നില്ല.
മതത്തിനു വേണ്ടി മരിച്ചു ചെന്നാൽ പരലോകത്തു കിട്ടുന്ന പുണ്യത്തിനായി സ്വയം പൊട്ടിത്തെറിയ്ക്കുന്ന ആധുനിക മത വിശ്വാസിയെ ആർക്കാണു ശരിയായ ദിശയിലേയ്ക്കു നയിക്കാൻ കഴിയുക? അന്യമതഭയമാണ് ഏതു മതത്തെയും അക്രമത്തിനായുള്ള തയ്യാറെടുപ്പുകൾക്കും- മുന്‍ കരുതലുകൾക്കും പ്രേരിപ്പിയ്ക്കുന്നത്.
ലോകത്തു ബഹുഭൂരിപക്ഷം ആളുകളും ഏതെങ്കിലും മതത്തിൽ വിശ്വസിയ്ക്കുന്നവരാണ്. ആ മതവിശ്വാസികളെല്ലാം മതങ്ങൾക്കുള്ളീലെ നല്ല ആശയങ്ങൾ മാത്രം ഉൾക്കോണ്ട് ജീവിച്ചാൽ മാത്രം മതി ലോകം നന്നാകാൻ. പക്ഷേ, സംഭവിയ്ക്കുന്നത് മറിച്ചാണെന്നു മാത്രം.
മനുഷ്യന്‍ നന്നാവാന്‍ മതങ്ങള്‍ നന്നാവണം !
ലേഖനം- നിര്‍ബന്ധിത- പ്രലോഭിത മതപരിവര്‍ത്തനം ആവശ്യമോ ?
ലേഖനം
നിര്‍ബന്ധിത- പ്രലോഭിത മതപരിവര്‍ത്തനം ആവശ്യമോ ?
നിര്‍ബന്ധിത മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങള്‍ നടക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ പോയി അവിടുത്തെ ഭൂരിപക്ഷ മത വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ഇവിടെ ഹിന്ദു മതത്തിലേയ്ക്ക് മറ്റു മതങ്ങളില്‍ നിന്നു അധികം ആരും പൊകുന്നില്ല. കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നതുമില്ല. എന്നാല്‍ ഹിന്ദുമതത്തില്‍നിന്നു പല കാരണങ്ങളാല്‍ മറ്റുമതങ്ങളിലേയ്ക്ക് ആളുകള്‍ പോകുന്നുണ്ട്. തീര്‍ച്ചയായും ഇവിടെ ഭൂരിപക്ഷമുള്ള ഹിന്ദുമതവിശ്വാസിളില്‍ ചിലരെ അത് പ്രകോപിപ്പിക്കും.
മതസ്വാതന്ത്ര്യത്തിന്‍റെ കാര്യമൊന്നും മതമൌലികവാദ ചിന്തകള്‍ ഉള്ളവരോട് പറഞ്ഞിട്ടുകാര്യമില്ല. ഏത് മതത്തിലുമുള്ള നിരക്ഷരരായ ആളുകളോട് അന്യമത സഹിഷ്ണുതയെക്കുറിച്ചൊന്നും പറഞ്ഞിട്ടും കാര്യമില്ല. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വമുള്ള മത പരിവര്‍ത്തന ശ്രമങ്ങള്‍ വേണമോയെന്ന് എല്ലാവരും ചിന്തിക്കണം.
കേരളം പോലെയുള്ള സ്ഥലങ്ങളില്‍നിന്നും മറ്റും ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്ള മതപ്രവര്‍ത്തകരെ അന്യസംസ്ഥാനങ്ങളിലേയ്ക്ക്, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് അയയ്ക്കുന്നത് അറവുശലകളിലേയ്ക്ക് ആടുമാടുകളെ അയക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് മതത്തിന്‍റെപേരില്‍ മനുഷ്യനെ മരിക്കാന്‍ വിടണമോയെന്ന് ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു........
മതപരിവര്‍ത്തനം മൂലം കുറച്ചുപേരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്. എന്നാല്‍ സാമൂഹ്യപദവിയില്‍ വലിയ മാറ്റം വരുന്നില്ല. ഏത് മതത്ത്തിലാണോ ചെന്നു ചേരുന്നത് ആ മതത്തിലെ പരമ്പരാഗത വിശ്വാസികള്‍ എല്ലാകാര്യത്തിലും പൂര്‍ണമായും പുത്തന്‍ വിശ്വാസികളെ ഉള്‍ക്കൊള്ളുന്നുമില്ല.
പിന്നെന്തിനു മതം മാറ്റം? ഇതു ചിന്തിക്കുവാനും ചര്‍ച്ചയ്ക്കുവേണ്ടിയും മുന്നോട്ടു വയ്ക്കുന്നതാണ്...........
എന്തായാലും ഒരു കാര്യം എല്ലാവരും അംഗീകരിച്ചേ മതിയാകൂ. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട മതങ്ങളില്‍ വിശ്വസിക്കുവാനും, ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേയ്ക്ക് മാറുവാനും, മതം മാറാതിരിക്കുവാനും, ഒരു മതത്തിലും വിശ്വാസമില്ലെങ്കില്‍ വിശ്വസിക്കാതിരിക്കുവാനും ഒക്കെയുള്ള സ്വാതന്ത്ര്യമുണ്ട്.
ഓരോരുത്തരുടെയും മനസ്സില്‍ ശരിയ്ക്കുള്ള വിശ്വാസത്തെ കണ്ടെത്തുവാനോ അതിനെ മാറ്റി മറിക്കുവാനോ സാധ്യമല്ല. കാരണം ആരുടേയും മനസ്സ് വായിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ഒരാളുടെ മനസ്സിലുള്ളത് എന്താണെന്ന് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്താലല്ലേ മറ്റുള്ളവര്‍ക്ക് മനസ്സിലാകൂ!
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത എതുവിശ്വസങ്ങളും, ആരാധനാ രീതികളും ആളുകള്‍ പിന്തുടരട്ടെ എന്ന നിലപാട് തന്നെയായിരിക്കും ഉചിതം.
ശരിയ്ക്കുള്ള വിശ്വാസം ഓരോ വ്യക്തിയുടേയും മനസ്സിനുള്ളിലാണ്. മനസ്സിനുള്ളില്‍ മാത്രം!
നിര്‍ബന്ധിത- പ്രലോഭിത മതപരിവര്‍ത്തനം ആവശ്യമോ ?
നിര്‍ബന്ധിത മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങള്‍ നടക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ പോയി അവിടുത്തെ ഭൂരിപക്ഷ മത വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ഇവിടെ ഹിന്ദു മതത്തിലേയ്ക്ക് മറ്റു മതങ്ങളില്‍ നിന്നു അധികം ആരും പൊകുന്നില്ല. കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നതുമില്ല. എന്നാല്‍ ഹിന്ദുമതത്തില്‍നിന്നു പല കാരണങ്ങളാല്‍ മറ്റുമതങ്ങളിലേയ്ക്ക് ആളുകള്‍ പോകുന്നുണ്ട്. തീര്‍ച്ചയായും ഇവിടെ ഭൂരിപക്ഷമുള്ള ഹിന്ദുമതവിശ്വാസിളില്‍ ചിലരെ അത് പ്രകോപിപ്പിക്കും.
മതസ്വാതന്ത്ര്യത്തിന്‍റെ കാര്യമൊന്നും മതമൌലികവാദ ചിന്തകള്‍ ഉള്ളവരോട് പറഞ്ഞിട്ടുകാര്യമില്ല. ഏത് മതത്തിലുമുള്ള നിരക്ഷരരായ ആളുകളോട് അന്യമത സഹിഷ്ണുതയെക്കുറിച്ചൊന്നും പറഞ്ഞിട്ടും കാര്യമില്ല. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വമുള്ള മത പരിവര്‍ത്തന ശ്രമങ്ങള്‍ വേണമോയെന്ന് എല്ലാവരും ചിന്തിക്കണം.
കേരളം പോലെയുള്ള സ്ഥലങ്ങളില്‍നിന്നും മറ്റും ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്ള മതപ്രവര്‍ത്തകരെ അന്യസംസ്ഥാനങ്ങളിലേയ്ക്ക്, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് അയയ്ക്കുന്നത് അറവുശലകളിലേയ്ക്ക് ആടുമാടുകളെ അയക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് മതത്തിന്‍റെപേരില്‍ മനുഷ്യനെ മരിക്കാന്‍ വിടണമോയെന്ന് ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു........
മതപരിവര്‍ത്തനം മൂലം കുറച്ചുപേരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്. എന്നാല്‍ സാമൂഹ്യപദവിയില്‍ വലിയ മാറ്റം വരുന്നില്ല. ഏത് മതത്ത്തിലാണോ ചെന്നു ചേരുന്നത് ആ മതത്തിലെ പരമ്പരാഗത വിശ്വാസികള്‍ എല്ലാകാര്യത്തിലും പൂര്‍ണമായും പുത്തന്‍ വിശ്വാസികളെ ഉള്‍ക്കൊള്ളുന്നുമില്ല.
പിന്നെന്തിനു മതം മാറ്റം? ഇതു ചിന്തിക്കുവാനും ചര്‍ച്ചയ്ക്കുവേണ്ടിയും മുന്നോട്ടു വയ്ക്കുന്നതാണ്...........
എന്തായാലും ഒരു കാര്യം എല്ലാവരും അംഗീകരിച്ചേ മതിയാകൂ. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട മതങ്ങളില്‍ വിശ്വസിക്കുവാനും, ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേയ്ക്ക് മാറുവാനും, മതം മാറാതിരിക്കുവാനും, ഒരു മതത്തിലും വിശ്വാസമില്ലെങ്കില്‍ വിശ്വസിക്കാതിരിക്കുവാനും ഒക്കെയുള്ള സ്വാതന്ത്ര്യമുണ്ട്.
ഓരോരുത്തരുടെയും മനസ്സില്‍ ശരിയ്ക്കുള്ള വിശ്വാസത്തെ കണ്ടെത്തുവാനോ അതിനെ മാറ്റി മറിക്കുവാനോ സാധ്യമല്ല. കാരണം ആരുടേയും മനസ്സ് വായിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ഒരാളുടെ മനസ്സിലുള്ളത് എന്താണെന്ന് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്താലല്ലേ മറ്റുള്ളവര്‍ക്ക് മനസ്സിലാകൂ!
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത എതുവിശ്വസങ്ങളും, ആരാധനാ രീതികളും ആളുകള്‍ പിന്തുടരട്ടെ എന്ന നിലപാട് തന്നെയായിരിക്കും ഉചിതം.
ശരിയ്ക്കുള്ള വിശ്വാസം ഓരോ വ്യക്തിയുടേയും മനസ്സിനുള്ളിലാണ്. മനസ്സിനുള്ളില്‍ മാത്രം!
Subscribe to:
Posts (Atom)